മനാമ: ബഹ്റൈനിൽ ഇന്നുമുതൽ വെള്ളം, വൈദ്യുതി നിരക്കുകള്‍ വർധിക്കും. 2016 മാർച്ച് മുതൽ നടപ്പായി വരുന്ന വർധനയുടെ ഭാഗമായാണ് പുതിയ നിരക്കും. 2016 മാർച്ചിൽ വൈദ്യുതിക്ക് യൂനിറ്റ് ഒന്നിന് മൂന്ന് ഫില്‍സ് ആണ് വർധിച്ചത്. തൊട്ടടുത്ത വർഷങ്ങളിൽ യഥാക്രമം 13,21 എന്നിങ്ങനെ കൂടി. ഇന്നുമുതൽ അത് യൂനിറ്റിന് 29 ഫില്‍സ് ആയി ഉയരും. സ്ലാബ് സംവിധാനവും ഇല്ലാതായിട്ടുണ്ട്. ഇതോടെ 3000 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് മാസം 87 ദിനാർ നൽകേണ്ടി വരും. വെള്ളത്തിെൻറ ചാർജ് യൂനിറ്റ് 750 ഫിൽസ് ആയും വർധിപ്പിച്ചു. 2016 മാർച്ച് മുതൽ വെള്ളം, വൈദ്യുതി നിരക്കുകള്‍ വർധിപ്പിക്കാൻ തീരുമാനിച്ചപ്പോൾ സര്‍ക്കാറിന് 435.4 ദശലക്ഷം ദിനാര്‍ ലാഭമുണ്ടാകുെമന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
290 ദശലക്ഷം വൈദ്യുതി വഴിയും 145.4 ദശലക്ഷം വെള്ളം വഴിയും ലാഭമുണ്ടാകുമെന്നായിരുന്നു അന്നത്തെ നിഗമനം. സർക്കാരിന് ഇതനുസരിച്ച് നേട്ടമുണ്ടായിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. ആഗോള തലത്തില്‍ എണ്ണവിപണിയിലുണ്ടായ തകര്‍ച്ച ജി.സി.സി രാജ്യങ്ങളെയും ഗുരുതരമായി ബാധിച്ചതോടെയാണ് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ നല്‍കിവന്ന ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ച് മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഗവൺമെൻറ് ആലോചിച്ചത്. വെള്ളം, വൈദ്യുതി നിരക്കുകള്‍ വർധിക്കുന്നതിനെ പ്രവാസി സമൂഹം ആശങ്കയോടെയാണ് കാണുന്നത്. ജീവിതച്ചെലവുകൾ കൂടി വരുന്ന സാഹചര്യത്തിൽ ഇത് എങ്ങനെ തങ്ങളെ ബാധിക്കുമെന്ന് പലരും ചിന്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.