മനാമ: ഇന്ത്യൻ ക്ലബിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന തൊഴിൽമേളയുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ഇന്ത്യൻ ക്ലബ് ഭാരവാഹികൾ മന്ത്രാലയത്തിലെത്തി വിശദീകരണം നൽകി. ബഹ്‌റൈൻ തമിഴ് ഉണർവലർഗൽ സംഘം (ബി.ടി.യു.എസ്) യാണ് തൊഴിൽ മേള ന ടത്തിയത്. അവർക്ക് വാടകക്കാണ് ഹാൾ നൽകിയത്. എന്നാൽ നിയമത്തിെൻറ പിൻബലമില്ലാതെയാണ് ബി.ടി.യു.എസ് ഇത്തരമൊരു മേള നടത്തിയതെന്നതിൽ തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്നും ഇൗ സംഭവത്തിൽ ക്ഷമ ചോദിക്കുന്നതായും ഭാരവാഹികൾ മന്ത്രാലയം അധികൃതരോട് പറഞ്ഞു.
ബഹ്റൈെൻറ നിയമങ്ങൾ അനുസരിച്ച് മാത്രമാണ് 104 വർഷം പഴക്കമുള്ള ഇന്ത്യൻ ക്ലബ് ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതെന്നും ഇനിയും ബഹ്ൈറൻ ഗവൺമെൻറിെൻറ നിയമം അനുസരിച്ചെ പ്രവർത്തിക്കുകയുള്ളൂ എന്നും ഭാരവാഹികൾ മന്ത്രാലയം അധികൃതർക്ക് ഉറപ്പുനൽകി. ഇന്ത്യൻ ക്ലബിൽ ഇനി ആർക്ക് പരിപാടികൾ നടത്താൻ ഹാൾ നൽകുേമ്പാഴും ഇക്കാര്യങ്ങൾ ശ്രദ്ധിക്കും. ബഹ്റൈെൻറ നിയമങ്ങൾ പാലിച്ച് ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇന്ത്യൻ ക്ലബ് തുടരുമെന്ന് പ്രസിഡൻറ് സ്റ്റാലിൻ ജോസഫ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പ്രവാസികളെ ലക്ഷ്യമിട്ട് അനധികൃത തൊഴിൽമേളക്ക് ആതിഥ്യം വഹിച്ചതിെൻറ പേരിൽ ഇന്ത്യൻ ക്ലബ് അടച്ചുപൂട്ടണമെന്ന് എം.പിമാർ ആവശ്യപ്പെട്ടതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.