മനാമ: ഇന്ത്യൻ സ്കൂളിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടു ജീവനക്കാരെ സ്‌കൂൾ അധികൃതർ സസ്പെൻറ് ചെയ്തു. കഴ ിഞ്ഞ ആശുറാ അവധിദിവസമാണ് സ്കൂളിൽനിന്ന് ചില സാധനങ്ങൾ ഒരു ട്രക്കിൽകയറ്റി കൊണ്ടുപോയ സംഭവമുണ്ടായത്. ഇതിനെക്കുറിച്ചുള്ള സൂചന ലഭിച്ചതിനെ തുടർന്ന് സി.സി. ടി.വി പരിശോധിച്ചപ്പോൾ ഒരു ജീവനക്കാരൻ സംഭവത്തിൽ ഉൾപ്പെട്ട ദൃശ്യങ്ങൾ വ്യക്തമായി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു ജീവനക്കാരനും സംഭവത്തിൽ പങ്കുണ്ട് എന്ന് വ്യക്തമായതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. സംഭവത്തിൽ നിയമ നടപടികൾ പുരോഗമിക്കുന്നുവെന്ന് സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം ഇൗ സംഭവങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ മുഴുവൻ രക്ഷിതാക്കളെയും ബോധ്യപ്പെടുത്തേണ്ട ആവശ്യകതകയെ കുറിച്ച് ആശയവിനിമയം നടത്താൻ യു. പി. പി പാനലിെൻറ പത്തോളം നേതാക്കൾ സ്കൂളിലെത്തി ചെയർമാനെ കണ്ടു സംസാരിച്ചതായി യു. പി. പി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. മോഷണ സംഭവത്തിന് പിന്നിൽ ദുരൂഹത ഉള്ളതായും യു. പി. പി പാനൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സ്കൂളിലെ മോഷണവുമായി ബന്ധപ്പെട്ട് സത്യം പുറത്തുകൊണ്ടുവരണമെന്ന് ഇന്ത്യൻ സ്‌കൂൾ പേരൻറ്സ് പാനലും ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേക്കാലമായി ആരോപിക്കപ്പെടുന്ന അഴിമതി കഥകൾക്ക് കൂടുതൽ സ്ഥിരീകരണമാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്നും പാനൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.