മനാമ: ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ അഞ്ചുമാസമായി പബ്ലിക് പാർക്കിൽ അന്തിയുറങ്ങിയ കാസർകോട് നീലേശ ്വരം തൈക്കടപ്പുറം സ്വദേശിയായ ജലീലി (43)ന് കാരുണ്യഹസ്തം. ഇന്നലെ ജലീലിെൻറ കഥ പുറംലോകത്ത് എത്തിച്ച സാമൂഹിക പ്രവർത്തകൻ ഷിജു തിരുവനന്തപുരത്തിനൊപ്പം ജലീൽ ഇന്ത്യൻ എംബസിയിലെത്തി തെൻറ അവസ്ഥ അറിയിച്ചു. ഇതിനെ തുടർന്ന് അദ്ദേഹത്തിന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തുനൽകുമെന്ന് എംബസി ഉദ്യോഗസ്ഥർ അറിയിച്ചതായി ഷിജു പറഞ്ഞു.
മറ്റ് ചില സഹായ വാഗ്ദാനങ്ങളും ചിലർ നൽകിയിട്ടുണ്ട്. ഉടൻതന്നെ ജലീലിന് നാട്ടിലേക്ക് പോകാൻ കഴിയുമെന്നാണ് കരുതുന്നത്. ജോലി നഷ്ടപ്പെട്ടതിനാലാണ് കഴിക്കാൻ ഭക്ഷണമോ, മാറിയുടുക്കാൻ വസ്ത്രമോ ഇല്ലാെത കഴിഞ്ഞ അഞ്ച് മാസമായി ജലീലിന് പബ്ലിക് പാർക്കിൽ കഴിയേണ്ടി വന്നത്. കഴിഞ്ഞ ദിവസം യാദൃശ്ചിമായി ശ്രദ്ധയിൽപ്പെട്ടേതാടെ, ഷിജു ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി താൽക്കാലിക താമസസ്ഥലം ഏർപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.