മനാമ: ട്രാക്കിൽ വേഗത്തിെൻറ മിന്നൽക്കുതിപ്പുമായി റെക്കോഡ് മഴയിലൂടെ ലോകത്തെ വിസ ്മയിപ്പിക്കുന്ന ബഹ്റൈൻ താരം സൽവ ഇൗദ് നാസർ, ബി.ബി.സിയുടെ ലോകത്തിലെ പ്രചോദനാത്മ കവും സ്വാധീനിക്കപ്പെട്ടതുമായ 100 വനിതകളുെട പട്ടികയിൽ ഉൾപ്പെട്ടു. 21കാരിയായ സൽവ നിലവിൽ 400 മീറ്റർ ലോക ചാമ്പ്യനും ഒേട്ടറെ റെക്കോഡുകളുടെ ഉടമയയുമാണ്. ഏതാനും ദിവസംമുമ്പ് ദോഹയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഫൈനലിൽ മൂന്നരപ്പതിറ്റാണ്ടിന് മുമ്പുള്ള റെക്കോഡാണ് അവർ ഭേദിച്ചത്. നൈജീരിയയിലെ അനൻബര സ്റ്റേറ്റ്സിൽ ജനിച്ച സൽവ തെൻറ കായികപ്രതിഭയെ വാർത്തെടുത്തത് 14ാം വയസ്സിൽ ബഹ്റൈനിൽ എത്തിയ ശേഷമാണ്. ഇപ്പോൾ ബഹ്റൈെന പ്രതിനിധാനം ചെയ്ത് ലോകത്തെ വിവിധ അത്ലെറ്റിക്സുകളിൽ പെങ്കടുക്കുന്നു. ഒളിമ്പിക് സ്വർണ മെഡൽ നേടാൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള സ്വപ്നനിറമുള്ള സൽവയുടെ വാക്കിലാണ് ആരാധകലോകം കൂടുതൽ ശ്രദ്ധ നൽകുന്നത്. സൽവക്ക് അത് കഴിയുമെന്നും കായികലോകം ശരിവെക്കുന്നു.
ശാസ്ത്രം, കല, രാഷ്ട്രീയം, നിയമം, സാങ്കേതികവിദ്യ, കായികം തുടങ്ങിയ മേഖലകളിൽ പ്രതിഭ തെളിയിച്ച വനിതകളാണ് ബി.ബി.സിയുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്വീഡിഷ് കാലാവസ്ഥ വ്യതിയാന പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ്, ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകയും ബദൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനജേതാവുമായ വന്ദനശിവ, ദക്ഷിണാഫ്രിക്കൻ വനിത അവകാശ പ്രവർത്തക ലൂസിൻഡ ഇവാൻസ്, ഫിലിപ്പീൻസ് മാധ്യമപ്രവർത്തക മറിയ റെസ്സ തുടങ്ങിയവർ ഇൗ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, സൽവ ഇൗദ് നാസറിന് ഇരട്ടിമധുരമാണ് ഇൗ സന്ദർഭത്തിലുള്ളത്. ഇൻറർനാഷനൽ അസോസിയേഷൻ ഒാഫ് അത്ലറ്റിക്സ് ഫെഡറേഷൻ (െഎ.എ.എ.എഫ്) ‘ലോക അത്ലറ്റ്സ് ഒാഫ് ദ ഇയർ 2019’ വനിത വിഭാഗത്തിലേക്ക് അവർ ശിപാർശ െചയ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ബിയാട്രീസ് ചെപ്കോച്ച് (കെനിയ), ഷെല്ലി ആൻ ഫ്രേസർ പ്രൈസ് (ജമൈക്ക), കാതറിന ജോൺസൺ-തോംസൺ (ജി.ബി.ആർ), സിഫാൻ ഹസൻ (എൻ.ഇ.ഡി) തുടങ്ങിയവർക്കൊപ്പമാണ് നേട്ടത്തിെൻറ പട്ടികയിലേക്ക് സൽവക്കും ഇടം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.