മനാമ: അന്താരാഷ്ട്ര ഹരിത സാമ്പത്തിക ഉച്ചകോടിയില്‍ ബഹ്റൈന്‍ പങ്കാളിയായി. കഴിഞ്ഞ ദ ിവസം യു.എ.ഇയില്‍ ആരംഭിച്ച ഉച്ചകോടിയില്‍ ബഹ്റൈനില്‍ നിന്ന് പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടിവ് ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈനയുടെ നേതൃത്വത്തിലുള്ള സംഘമാണ് പങ്കെടുത്തത്. യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂമിെൻറ രക്ഷാധികാരത്തില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ 80 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ആധുനിക നവോത്ഥാന മേഖലയില്‍ യു.എ.ഇ കൈവരിച്ച നേട്ടം പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് ബിന്‍ ദൈന തെൻറ പ്രഭാഷണത്തില്‍ വ്യക്തമാക്കി. ഹരിത സാമ്പത്തിക മേഖലയില്‍ കൃത്യമായ കാഴ്ചപ്പാട് രൂപപ്പെടുത്താനും അതിനുള്ള പദ്ധതികള്‍ക്ക് തുടക്കമിടാനും യു.എ.ഇക്ക് സാധിച്ചതു പോലെ മറ്റു രാഷ്ട്രങ്ങള്‍ക്കും സാധ്യമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിന് വിവിധ വേദികളുമായി സഹകരിച്ച് ബഹ്റൈന്‍ പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഹരിത സാമ്പത്തിക മേഖലയിലേക്ക് മാറുന്നതിന് മറ്റേതൊരു മേഖലയിലേതു പോലെ ബോധവത്കരണം അനിവാര്യമാണ്. വിദ്യാര്‍ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍ സാധാരണക്കാര്‍ തുടങ്ങി സമൂഹത്തിലെ മുഴുവനാളുകളിലും ഇതിെൻറ സന്ദേശം എത്തിക്കുകയും അതിനനുസരിച്ച് നിയമങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണം, ശുദ്ധ വായുവിെൻറ ലഭ്യത, സുസ്ഥിര ഊര്‍ജ മേഖലയുടെ ഉപയോഗം തുടങ്ങിയവ ഇതില്‍ സുപ്രധാനമാണെന്നും അദ്ദേഹം ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.ചില രാഷ്ട്രങ്ങള്‍ പരിസ്ഥിതി സംരക്ഷണ മേഖലയില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിക്കാത്ത കാര്യവും അദ്ദേഹം സൂചിപ്പിച്ചു. കാലാവസ്ഥ, ഭൂപ്രകൃതി എന്നിവ ചില രാജ്യങ്ങള്‍ക്ക് തടസ്സമാകാറുണ്ട്. ജല വിതാനത്തിെൻറ ഉയര്‍ച്ച, ഉഷ്ണം എന്നിവയാണ് ഇതില്‍ മുഖ്യമായിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ ബഹ്റൈന്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.