മനാമ: എണ്ണചോര്‍ച്ച തടയുന്നതിനുള്ള രണ്ടാമത് ദേശീയ പരിശീലന പരിപാടി സംഘടിപ്പിച് ചു. പരിസ്ഥിതികാര്യ സുപ്രീം കൗണ്‍സിലിെൻറ മേല്‍നോട്ടത്തില്‍ ദേശീയ ദുരന്ത നിവാരണ അതോ റിറ്റിയുമായി സഹകരിച്ചായിരുന്നു പരിപാടി. ‘ബഹ്റൈന്‍ സഹായികള്‍’ എന്ന പേരില്‍ സംഘടിപ്പിച്ച പരിശീലനം എണ്ണചോര്ച്ചയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഉള്‍ക്കാഴ്ച നല്ക്കുന്നതായിരുന്നു. എണ്ണചോര്ച്ചകൊണ്ടുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള പദ്ധതികളും പരിപാടിയില്‍ വിശദീകരിക്കപ്പെടുന്നു. വിവിധ അതോറിറ്റികളുമായി ബന്ധപ്പെട്ട് സ്വീകരിക്കാവുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സാധ്യതയും ഇതിലെ മുഖ്യ ആകര്‍ഷണമായിരുന്നു. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ദുരന്തങ്ങളില്‍ പൊടുന്നനെ ഇടപെട്ട് പരിഹാരം കാണുന്നതിനുള്ള മാര്‍ഗങ്ങളും പ്രധാനമാണെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
ഇത്തരം സംഭവങ്ങളില്‍ ചുമതലപ്പെടുത്തപ്പെട്ട കമ്പനികള്‍ ശരിയാംവിധം പ്രവര്‍ത്തനം നടത്തുന്നുണ്ടോയെന്ന് പരിശോധിക്കുകയും ഉചിതമായ പരിഹാരം കാണലും ദുരന്തനിവാരണ പരിധിയില്‍ ഉള്‍പ്പെടുമെന്ന് ചൂണ്ടിക്കാട്ടി. എണ്ണചോര്‍ച്ച തടയുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ഒരു കമ്പനിയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് പരിശീലന പരിപാടിക്ക് ശേഷം വിളിച്ചുചേര്‍ത്ത വാർത്തസമ്മേളനത്തില്‍ പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടിവ് ഡോ. മുഹമ്മദ് ബിന്‍ ദൈന വ്യക്തമാക്കി. ബഹ്റൈന്‍ എണ്ണ കമ്പനിയായ ബാപ്കോയില്നിന്നുള്ള ചോര്‍ച്ച തടയുന്നതിനാണ് കമ്പനിയുടെ മുഖ്യ ചുമതല. മലിനീകരണംമൂലം സംഭവിക്കുന്ന നഷ്ടം കണക്കാക്കലും പരിശീലനത്തിെൻറ ഭാഗംതന്നെയാണ്. രാജ്യത്ത് ഉപയോഗിക്കുന്ന കുടിവെള്ളത്തില്‍ 80 ശതമാനത്തോളം കടല്‍വെള്ളം ശുദ്ധീകരിച്ചെടുക്കുന്നതാണ്. അതിനാല്‍ കടല്‍വെള്ളം മലിനമാകാതെ സൂക്ഷിക്കേണ്ടത് ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.