മനാമ: ലോകത്തെ ഏറ്റവും മികച്ച വ്യാപാര അനുകൂല അന്തരീക്ഷമുള്ള 10 രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ ഇടംപിടിച്ചു. 20 18-19 കാലയളവിലെ കാലാവസ്ഥ പരിഷ്കാരങ്ങൾ പരിശോധിക്കുന്ന ലോക ബാങ്ക് ഗ്രൂപിെൻറ ‘ഡൂയിങ് ബിസിനസ് 2020’റിപ്പോർട്ടിലാ ണ് ബഹ്റൈെൻറ നേട്ടങ്ങൾ വ്യക്തമാക്കുന്നത്.
വ്യാപാര സൗഹൃദാന്തരീക്ഷം വ്യാപിപ്പിക്കാൻ ബഹ് റൈൻ ഒമ്പത് പരിഷ്കാരം കൊണ്ടുവന്നതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 190 രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ 19 രാജ്യങ്ങളെ മറികടന്ന് 43ാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമായി. ഇൗ സന്ദർഭത്തിൽ രാജ്യത്തെ നേട്ടത്തിലേക്ക് നയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് രാജാവ് നന്ദി അറിയിച്ചതായും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഇത്തരമൊരു വിജയത്തിേലക്ക് രാജ്യത്തെ നയിച്ചതിൽ കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഇൗ നേട്ടത്തിൽ രാജാവിനെ അഭിനന്ദിച്ച കിരീടാവകാശി, അന്താരാഷ്ട്ര റാങ്കിങ് മെച്ചപ്പെടുത്തുന്നതിനായി തുടർന്നും പ്രവർത്തിക്കുമെന്നും രാജ്യത്തെ ജനങ്ങൾക്ക് ഗുണനിലവാരമുള്ള അവസരങ്ങൾ ഏകീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. സൗദി അറേബ്യ, ജോർഡൻ, ടോഗോ, തജികിസ്താൻ, പാകിസ്താൻ, കുവൈത്ത്, ചൈന, ഇന്ത്യ, നൈജീരിയ എന്നിവയാണ് മികച്ച വ്യാപാര അനുകൂല അന്തരീക്ഷമുള്ള 10 രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട മറ്റുള്ളവ. ഏറ്റവും മികച്ച നിക്ഷേപ സൗഹൃദമുള്ള രാജ്യമാകാൻ ബഹ്റൈൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ലോകബാങ്കിെൻറ ഇൗ അംഗീകാരം കൂടുതൽ നേട്ടമാകുമെന്നാണ് രാജ്യം കണക്കുകൂട്ടു
ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.