ദീപാവലി തിളക്കത്തിൽ ഗൾഫ് സ്വർണ വിപണി

മനാമ: ദീപാവലി വേളയായതോടെ ഗൾഫിലെ സ്വർണ വിപണി കൂടുതൽ തിളക്കത്തിൽ. മുൻനിര ജ്വല് ലറി ഗ്രൂപ്പുകൾ ഒരുക്കുന്ന ഒാഫറുകളും ദീപാവലി സമ്മാന പദ്ധതികളും നാട്ടിലെ സ്വർണ വില യുമായുള്ള വ്യത്യാസവും ഉപഭോക്താക്കളെ വലിയ തോതിൽ ആകർഷിക്കുന്നുണ്ട്. സ്വർണ നാണയങ ്ങൾ സമ്മാനമായി ലഭിക്കുന്നതിനാൽ ദീപാവലി വേളയിൽ അറബിപ്പൊന്ന് വാങ്ങാൻ ഇന്ത്യൻ ഉപ ഭോക്താക്കൾ മാത്രമല്ല എത്തുന്നതെന്ന് ജ്വല്ലറി ജീവനക്കാർ പറയുന്നു. വൻകിടക്കാർ മുതൽ സാധാരണ തൊഴിലാളികൾ വരെ ഏറെ ഒാഫറുകളുള്ള ദീപാവലി വേളയിൽ സ്വർണ പർച്ചേസിനായി ഒരു തുക സ്വരൂപിച്ച് സൂക്ഷിക്കാറുണ്ട്.
വർഷാവസാനം നടക്കുന്ന ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങളാണ് അടുത്ത സീസണിലെ വിപണിയെ നിശ്ചയിക്കുന്നത്. ആഗോളതലത്തിൽ സ്വർണ വില കുറയാനുള്ള സാഹചര്യം നില നിൽക്കുമ്പോൾ, കൂടുതൽ ഉപഭോക്താക്കൾ സ്വർണത്തിൽ നിക്ഷേപം നടത്തുമെന്നതിനാൽ ഒക്ടോബർ-ഡിസംബർ കാലയളവിൽ അഞ്ച് മുതൽ 10 ശതമാനം വരെ ഉയർന്ന വിപണനമാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷത്തെക്കാൾ കുറഞ്ഞ നിരക്കിലാണെങ്കിലും സ്വർണത്തിന് ആവശ്യകത കൂടി വരുന്നുണ്ട് എന്ന് ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് ചൂണ്ടിക്കാട്ടുന്നു. വിവാഹ സീസണും വിവിധ ഉത്സവങ്ങളും ഒരുമിച്ച് എത്തുന്ന വർഷാവസാന ഘട്ടത്തിൽ സ്വർണത്തിന് ആവശ്യകതയേറുകയും, സ്വർണ വിപണി മെച്ചപ്പെടുകയും ചെയ്യാറുണ്ട്. സമ്പദ് വ്യവസ്ഥയിൽ വ്യതിയാനം വരുേമ്പാഴും നഷ്ടം വരുത്താത്ത മികച്ച നിക്ഷേപം എന്ന നിലയിലും കൂടുതൽ പേർ സ്വർണം വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളിലുണ്ടായ വില വർധന സ്വർണ വിപണിയെ സാരമായി ബാധിച്ചിരുന്നു. എന്നാൽ, ഉത്സവകാലത്ത് വില കുറഞ്ഞത് കൂടുതൽ ഉപഭോക്താക്കൾക്ക് സൗകര്യമായി. ഈ വരുന്ന ഉത്സവ കാലത്തോടെ സ്വർണ വിപണി കൂടുതൽ മെച്ചപ്പെടുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻറർനാഷനൽ ഓപറേഷൻസ് ഡയറക്ടർ ഷംലാൽ അഹമ്മദ് അഭിപ്രായപ്പെട്ടു.

ദീപാവലി, ദൻതേരസ്, ക്രിസ്മസ് എന്നിവക്കൊപ്പം കല്യാണങ്ങൾ നടക്കുന്ന മാസങ്ങളുമാണ്, ഇവയെല്ലാം സ്വർണ വിപണിക്ക് ഉണർവ് പകരും. ആഗോള വിപണി കണക്കിലെടുത്താൽ ഇപ്പോൾ സ്വർണം വാങ്ങാൻ ഉചിതമായ സമയവുമാണ്. ഏറ്റവും മികവുറ്റ സ്വർണം എന്ന നിലയിൽ ഗൾഫിൽനിന്നുള്ള സ്വർണത്തിന് ആവശ്യക്കാരും ഏറെയാണ്. വിനോദ സഞ്ചാരികൾക്ക് വാറ്റ് പൂർണമായി തിരിച്ചു ലഭിക്കുമെന്നതിനാൽ ഒക്ടോബർ മുതൽ മാർച്ച് വരെ മാസങ്ങളിൽ ബഹ്റൈനിലേക്ക് എത്തുന്ന സഞ്ചാരികൾ വലിയ തോതിൽ സ്വർണം വാങ്ങുമെന്നും സ്വർണ വ്യാപാരി സമൂഹം പ്രതീക്ഷിക്കുന്നു. ദീപാവലി വേളയിൽ ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന രീതിയിലെ പദ്ധതികളാണ് ഒരുക്കുന്നതെന്നും അത് മികച്ച പ്രതികരണം സൃഷ്ടിക്കുന്നുവെന്നും മലബാർ ഗോൾഡ് ബഹ്റൈൻ കൺട്രി മാനേജർ മുഹമ്മദ് റഫീക്ക് പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.