മനാമ: വീടുകളിൽ മുട്ടിവിളിച്ച് ഭിക്ഷയാചിക്കുകയും മോഷണം നടത്തുകയും ചെയ്ത കുറ്റത ്തിന് സ്ത്രീക്ക് ഒമ്പത് മാസം ശിക്ഷ വിധിച്ചു. സ്ത്രീയുടെ സുഹൃത്തിന് ആറുമാസമാണ് ത ടവുശിക്ഷ. ലോവർ ക്രിമിനൽ കോടതിയുടേതാണ് വിധി. കുഞ്ഞിനും സുഹൃത്തിനുമൊപ്പം വീടുകളിലെത്തി വാതിലിൽ മുട്ടുകയും തുടർന്ന് ആളില്ലെന്ന് കണ്ടാൽ അകത്തു കടന്ന് പണവും സാധനങ്ങളും മോഷ്ടിക്കുകയുമാണ് പതിവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തെൻറ വീട്ടിൽനിന്ന് 300 ദീനാർ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ വനിത പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രതികൾ കുടുങ്ങിയത്. അന്വേഷണത്തിൽ സ്ത്രീ പിടിയിലാകുകയും മോഷണം നടത്തിയതായും ഒപ്പം ഭിക്ഷാടനത്തിന് സുഹൃത്തിെൻറ കുഞ്ഞിനെ ഉപയോഗിച്ചതായും സമ്മതിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.