ലോകത്ത് ഏറ്റവും സുരക്ഷിതമായ നാലാമത്തെ രാജ്യം ബഹ്റൈൻ

മനാമ: ലോകത്തെ ഏറ്റവും കൂടുതൽ സുരക്ഷിതത്വമുള്ള രാജ്യങ്ങളുടെ പട്ടികയിൽ പവിഴദ്വീ പിെൻറ സ്ഥാനം നാലാമത്. ലോക സാമ്പത്തിക ഫോറത്തിലാണ് ഇൗ വെളിപ്പെടുത്തലുണ്ടായത്. ഫിൻലൻഡ്, സിംഗപ്പൂർ, െഎസ്ലാൻഡ് എന്നീ രാജ്യങ്ങളാണ് ബഹ്റൈന് മുന്നിലുള്ളത്. സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ബഹ്‌റൈൻ അന്താരാഷ്ട്രതലത്തിൽ മൂന്നാം സ്ഥാനത്താണ്.

ബഹ്റൈനിൽ നൂറുവർഷം പിന്നിട്ട പൊലീസ് ഡിപ്പാർട്മെൻറിന് ലോകത്ത് മികച്ച സേവനം നൽകുന്നതിൽ അഞ്ചാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. കൊലപാതക കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കുന്നതിൽ ബഹ്റൈന് ഏഴാം സ്ഥാനവും ലഭിച്ചു. 12 വിഷയങ്ങളും നാല് ഉപസൂചികകളുമുൾപ്പെടെ മാനദണ്ഡമാക്കിയാണ്  റിപ്പോർട്ട് തയാറാക്കിയത്. ലോക സാമ്പത്തിക ഫോറം 1971 ലാണ് രൂപംകൊണ്ടത്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.