മനാമ: രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ ബഹ്റൈൻ ഇൻറർനാഷനൽ ഡിഫൻസ് എക്സിബിഷൻ ആൻറ് കോൺഫറൻസ് (ബി. െഎ.ഡി.ഇ.സി 2019) രണ്ടാംപതിപ്പ് തിങ്കളാഴ്ച ആരംഭിക്കും. സമ്മേളനത്തിൽ മിലിട്ടറി സാേങ്കതിക വിദ്യയുടെ വികാസം പ്രധാ ന ചർച്ചയാകുമെന്ന് വാർത്താസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. പ്രദർശനത്തിൽ കര, കടൽ, വ്യോമ പ്രതിരോധ മേഖലകൾക്ക് ആവശ്യമായ നവീന സാേങ്കതികവിദ്യയും ഉപകരണങ്ങളും അണിനിരത്തും. ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺെവൻഷൻ സെൻററിൽ മൂന്നുദിനങ്ങളിലായി നടക്കുന്ന പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് നടപ്പാക്കിയതെന്നും സംഘാടകർ വിശദീകരിച്ചു.
മേഖലയുടെ സുരക്ഷിതത്വം, പ്രത്യേകിച്ചും സമുദ്രസുരക്ഷിതത്വം, സൈബർ വെല്ലുവിളികളെ ചെറുക്കാനുള്ള നടപടികൾ എന്നിവയും ബി.െഎ.ഡി.ഇ.സി ഗൗരവമായി ചർച്ചചെയ്യുമെന്നും അധികൃതർ പറഞ്ഞു. അതേസമയം, സമ്മേളനവും പ്രദർശനവും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാകുമെന്നാണ് കരുതുന്നത്. സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് ട്രൈ-സർവിസ് ഡിഫൻസ് ഷോയെ സൈനികവൃത്തങ്ങൾ വീക്ഷിക്കുന്നത്. കര, കടൽ, വ്യോമ പ്രതിരോധം എന്നീ മേഖലകൾക്ക് ആവശ്യമായ നവീന സാേങ്കതികവിദ്യയും ഉപകരണങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള സുപ്രധാനമായ അവസരം കൂടിയാണിത്. പശ്ചിമേഷ്യ സൈനിക സാേങ്കതിക വിദ്യയും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടും.
മേഖലയിലെ സുരക്ഷക്കുവേണ്ടിയുള്ള ചർച്ചയും അഭിപ്രായസമന്വയവും സമ്മേളനത്തിലുണ്ടാകും. സൈനികശേഷിയുടെ വികസനം, രാഷ്ട്രീയ, നയതന്ത്ര ഏകോപനം, ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും കൈമാറ്റം, തന്ത്രപ്രധാനമായ കൂടിയാലോചനകൾ, സഹകരണം വിശാലമാക്കൽ എന്നിവയും സമ്മേളനത്തെ ശ്രദ്ധേയമാക്കും. 2017ലാണ് ഇതിനുമുമ്പ് ഇൗ രീതിയിലുള്ള സമ്മേളനവും പ്രദർശനവും നടന്നത്. 39 രാജ്യങ്ങളിൽനിന്നായി 200 കമ്പനികളാണ് അന്ന് പ്രദർശനത്തിൽ സംബന്ധിച്ചത്. 2018ലെ പശ്ചിമേഷ്യൻ സ്പെഷൽ ഇവൻറ് അവാർഡും 2017ൽ നടന്ന പ്രദർശനത്തിെൻറ പേരിൽ ബഹ്റൈന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.