മനാമ: ദീർഘകാലമായി നാട്ടിൽ പോകാനാകാതെ കഴിഞ്ഞ മലയാളി ഇന്ത്യൻ എംബസിയുടെയും ഐ.സി. ആർ. എഫിെൻറയും സാമൂഹികപ്രവർത്തകരുടെയും സഹായത്തോടെ സ്വദേശത്തേക്ക് മടങ്ങി. കൊല്ല ം തൃക്കടവൂർ സ്വദേശി ഏണസ്റ്റ് അലോഷ്യസ് എന്ന 65കാരനാണ് നാട്ടിലേക്ക് പോയത്. അലോഷ്യസ് പതിറ്റാണ്ടുകൾക്കുമുമ്പ് കൊല്ലത്തുള്ള സ്വന്തം സ്ഥലം വിറ്റാണ് ബഹ്റൈനിലേക്ക് വന്നത്. തുടർന്ന് വടകരക്കാരനായ വിജയനുമായി ചേർന്ന് കൺസ്ട്രക്ഷൻ സ്ഥാപനം ആരംഭിച്ചു. അതിനിടെ പാർട്ണറായ വിജയൻ നാട്ടിലേക്ക് പോയി. വിജയൻ കമ്പനിക്കുവേണ്ടി 1000 ദിനാറിെൻറ സാധനങ്ങൾ കടം വാങ്ങിയിട്ടാണ് നാട്ടിലേക്ക് പോയതത്രെ.
ആ കടബാധ്യത അലോഷ്യസിെൻറ ചുമലിലാകുകയും അതിെൻറ പലിശയും കൂട്ടുപലിശയും 3500 ദിനാറോളം ആയി. തുടർന്ന് ഇൗ തുകയുടെ പേരിൽ കേസ് നൽകുകയും അലോഷ്യസിെൻറ പേരിൽ യാത്രാനിരോധം വരുകയും ചെയ്തുവെന്നാണ് അറിയുന്നത്. തുടർന്ന് അലഞ്ഞുതിരിഞ്ഞ് നടന്ന ഏണസ്റ്റ് അലോഷ്യസിനെ നാട്ടിലെത്തിക്കാനായി പരിശ്രമിച്ചത് സാമൂഹികപ്രവർത്തകനായ സലാം മമ്പാട്ടുമൂലയായിരുന്നു. സലാം മമ്പാട്ടുമൂല നിരവധിതവണ എംബസിയിലും മറ്റും അദ്ദേഹത്തിനുവേണ്ടി കയറിയിറങ്ങി. പക്ഷെ, കേസ് നിലനിൽക്കുന്നതിനാൽ നാട്ടിലേക്ക് പോകുന്നതിന് ചില സാേങ്കതിക തടസ്സങ്ങളുണ്ടായിരുന്നു. പാസ്പോർട്ട്, വിസ എന്നീ രേഖകൾ കൈവശമില്ലാതിരുന്ന ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമം അടുത്തിടെയും സജീവമായി. സാേങ്കതിക പ്രശ്നങ്ങൾ പരിഹരിച്ചതോടെ ഒടുവിൽ നാട്ടിലേക്ക് പോകാനുള്ള വഴി തെളിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.