മനാമ: സുരക്ഷാ വെല്ലുവിളികളെ അതിജീവിക്കാൻ സൈനിക സാേങ്കതികവിദ്യയുടെ വികാസത്തി നായി സമഗ്രമായ ശ്രമം നടത്തണമെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അഭിപ്രായപ്പെട്ടു. ബഹ്റൈൻ ഇൻറർനാഷനൽ ഡിഫൻസ് എക് സിബിഷൻ ആൻഡ് കോൺഫറൻസ് (ബി.െഎ.ഡി.ഇ.സി 2019) രണ്ടാംപതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖല, ആഗോള സുരക്ഷയുടെ കരുത്തിനായി അന്താരാഷ്ട്ര പങ്കാളികൾെക്കാപ്പം ബഹ്റൈൻ തുടർന്നും പ്രവർത്തിക്കും. ഇൗ സഹകരണ മനോഭാവം ബഹ്റൈൻ ഡിഫൻസ് ഫോഴ്സിെൻറ കരുത്തും മത്സരശേഷിയും വർധിപ്പിക്കും. ബി.െഎ.ഡി.ഇ.സി ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ബഹ്റൈെൻറ തുടർച്ചയായ വിജയത്തെ കിരീടാവകാശി ഉൗന്നിപ്പറഞ്ഞു.
‘ബഹ്റൈൻ സാമ്പത്തിക ദർശനം 2030’ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സുസ്ഥിരത, മത്സരശേഷി തുടങ്ങിയ കാര്യങ്ങളിലൂടെ ലക്ഷ്യമിടുന്ന നവീകരണ പ്രവർത്തനങ്ങെളക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന സമ്മേളനത്തിലും പ്രദർശനത്തിലും ലോകത്തെ പ്രധാന വ്യക്തികളും കമ്പനികളും സംബന്ധിക്കുന്നുണ്ട്. പ്രദർശനത്തിൽ കര, കടൽ, വ്യോമ പ്രതിരോധം മേഖലകൾക്ക് ആവശ്യമായ നവീന സാേങ്കതികവിദ്യയും ഉപകരണങ്ങളും അണിനിരക്കുന്നു.
മേഖലയുടെ സുരക്ഷിതത്വം, പ്രത്യേകിച്ചും സമുദ്ര സുരക്ഷിതത്വം, സൈബർ വെല്ലുവിളികളെ ചെറുക്കാനുള്ള നടപടികൾ എന്നിവയും ബി.െഎ.ഡി.ഇ.സി ഗൗരവമായി ചർച്ചചെയ്യുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ പ്രതിരോധ സാങ്കേതികവിദ്യകളുമായി ലോകത്തെ 200ഒാളം കമ്പനികളാണ് പ്രദർശനത്തിൽ സംബന്ധിക്കു
ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.