മനാമ: ‘ബഹ്റൈന്‍ വനിതകളും വൈജ്ഞാനിക ഭാവിയും’ എന്ന വിഷയത്തില്‍ വനിത സുപ്രീം കൗണ്‍സില ് പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു. രാജപത്നിയും വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സ നുമായ പ്രിന്‍സസ് ശൈഖ സബീക്ക ബിന്ത് ഇബ്രാഹീം ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ ബഹ്റൈന ് കോളജ് ഓഫ് പോളിടെക്നിക്കില്‍ ചേര്‍ന്ന ശാസ്ത്രീയ ഫോറത്തില്‍ വൈജ്ഞാനിക മേഖലകളില്‍ സ്ത്രീകളുടെ വളര്‍ച്ചക്ക് ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഉദ്ഘാടന പ്രഭാഷണത്തില്‍ വ്യക്തമാക്കി. ബഹ്റൈന്‍ വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു ഫോറം സംഘടിപ്പിച്ചത്.
ഉന്നത വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര രംഗത്തും ബഹ്റൈന്‍ വനിതകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനാണ് ഇപ്രാവശ്യം പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഓരോ വര്‍ഷവും പ്രത്യേക ഊന്നലോടുകൂടിയാണ് വനിതാ ദിനാചരണം സംഘടിപ്പിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. വൈജ്ഞാനിക, ശാസ്ത്രീയ മേഖലകളില്‍ കഴിവും പ്രാപ്തിയുമുള്ള വനിതകള്‍ ധാരാളമായി ബഹ്റൈന്‍ സമൂഹത്തിലുണ്ടെന്നും അവരുടെ കഴിവുകള്‍ സമൂഹത്തിനായി ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും അവര്‍ ഉണര്‍ത്തി. കണ്ടുപിടിത്തങ്ങളിലും വൈജ്ഞാനിക ഗവേഷണങ്ങളിലും മത്സരമനോഭാവം നിലനിര്‍ത്താന്‍ സ്ത്രീകള്‍ക്ക് സാധ്യമാകുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റം അതിന് തെളിവാണെന്നും പ്രിന്‍സസ് സബീക്ക പറഞ്ഞു.
സാങ്കേതിക വിദ്യയില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങള്‍ ഉപയോഗപ്പെടുത്താനും ആ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനും ശ്രമിക്കും. ഭാവി വൈജ്ഞാനിക മേഖലകളില്‍ ആണ്-പെണ് അനുപാതം സന്തുലിതമാക്കാനും ശ്രമിക്കും. ഈ മേഖലയില്‍ സ്ത്രീകള്‍ക്ക് തുല്യത കൈവരിക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ബഹ്റൈന്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ഹാക്കത്തണ്‍ മത്സരം വഴി അവരുടെ കഴിവുകള്‍ കെണ്ടത്താന്‍ സാധിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് ഉപയോഗപ്പെടുത്തുന്നതിലും സ്ത്രീകള്‍ക്ക് ഏറെ മുന്നോട്ടുപോകാന്‍ സാധിക്കും. കഴിവും പ്രാപ്തിയുമുള്ള വനിതകളെ ഒരുക്കിയെടുക്കുന്നതിനുള്ള പദ്ധതികളുമായി ബഹ്റൈന്‍ വനിതാ സുപ്രീം കൗണ്‍സില്‍ മുന്നോട്ട് പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രഥമ ഹാക്കത്തണ്‍ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് അവര്‍ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.