???????????? ???????????????? ?????????? ???????????????????????? ????????????????? ?????????????? ???????????? ????? ??????????? ?????? ?????? ????? ??????

വ്യാപാര സാഹചര്യം ശക്തിപ്പെടുത്താന്‍ ഗവൺമെൻറ് കരുത്ത് പകരും –മന്ത്രി

മനാമ: ബിസിനസ് സാഹചര്യം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാറുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ സാമ്പത്തിക മേഖലക്ക് കരുത്ത് പകരുന്നതാണെന്ന് ധനമന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫ വ്യക്തമാക്കി. റിയാദില്‍ സംഘടിപ്പിച്ച ഫ്യൂചര്‍ ഇന്‍വെസ്റ്റ്മെൻറ് ഇനിഷ്യേറ്റിവ് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയിലെ നിക്ഷേപ സാഹചര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ശുഭസൂചകമാണ്.

ശക്തവും സുസ്ഥിരവുമായ സാമ്പത്തിക അവസ്ഥ കൈവരിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നിരന്തരമായി നടക്കേണ്ട ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയുടെ സഹകരണമില്ലാതെ സാമ്പത്തികരംഗത്ത് മുന്നാക്കം പോകാന്‍ സാധ്യമല്ല. കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ സജീവമാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദി ധനകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ജദ്ആന്‍, കുവൈത്ത് ധനമന്ത്രി ഡോ. നായിഫ് അല്‍ ഹജ്റഫ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.