മനാമ: ഇന്ത്യയുടെ സമ്പത്ത് ഭരണാധികാരികളുടെ പിന്തുണയോടെ പരിമിതരായ കുത്തക മു തലാളിമാരിൽ കുമിഞ്ഞുകൂടുന്ന സ്ഥിതിയാണെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറുമായ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിൽ എത്തിയ അദ്ദേഹം ‘ബഹ്റൈൻ പ്രതിഭ’നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു. ഇന്ത്യയുടെ ആകെ സമ്പത്തിെൻറ 78 ശതമാനം വെറും 110 ശതകോടീശ്വരന്മാരിലാണുള്ളത്. അധ്വാനം വിൽക്കുന്ന തൊഴിലാളിയാണ് സമ്പത്തു ഉൽപാദിപ്പിക്കുന്നതെങ്കിലും മുതലാളിത്തമാണ് അതു ൈകയടക്കുന്നതും ആസ്വദിക്കുന്നതും. ഇന്ത്യയിൽ തൊഴിലില്ലായ്മ ഭയാനകമായ രീതിയിൽ വളരുകയാണ്. കഴിഞ്ഞ 45 വർഷത്തിനുള്ളിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയത്. ഇതൊന്നും ചർച്ച ചെയ്യപ്പെടുകയോ പഠിക്കുകയോ ചെയ്യാൻ പലരും തയാറല്ല.
ഇന്ത്യയിലെ 46 കോടി ജനങ്ങൾ തൊഴിലാളികളാണ്. ഇവർക്ക് തുച്ഛ വരുമാനം മാത്രമാണ് ലഭിക്കുന്നത്. അതിൽ 62 ശതമാനത്തിനും സ്ഥിരനിയമനമോ തൊഴിൽസ്ഥിരതയോ ഇല്ല. ശക്തമായ പൊതുമേഖലയാണ് ഇന്ത്യയുടെ സമ്പത്തിെൻറ അടിസ്ഥാനം . എന്നാൽ, അവയെ ആകെ വിറ്റുതുലക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. ഏഴര ലക്ഷം കോടിയുടെ പൊതുമേഖല ഓഹരികൾ ആണ് ഈ അടുത്ത കാലത്ത് വിറ്റത്. എന്നാൽ, ഇത്തരം സമീപനങ്ങൾക്കുള്ള ബദലായാണ് കേരളത്തിലെ ഇടതുമുന്നണി സർക്കാർ പ്രവർത്തിക്കുന്നത്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, ഭവന നിർമാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി എല്ലാ രംഗങ്ങളിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ മുന്നിലാണ്. പ്രവാസമേഖലയിൽ പ്രതിഭ ഉൾപ്പെെട സംഘടനകൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ പ്രതിഭ ആസ്ഥാനത്ത് നടന്ന സ്വീകരണ യോഗത്തിൽ പ്രസിഡൻറ് മഹേഷ് മൊറാഴ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഷെരീഫ് കോഴിക്കോട് സ്വാഗതവും പി. ശ്രീജിത്ത് ആശംസ പ്രസംഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.