ബുദയ്യ: സല്‍മാബാദ് വ്യവസായിക മേഖലയിലെ നിയമ ലംഘനം നിയന്ത്രിക്കുന്നതിന് ആവശ്യമാ യ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തര മേഖല ഗവര്‍ണര്‍ അലി ബിന്‍ അബ്ദുല്‍ ഹുസൈ ന് അല്‍ അസ്ഫൂര് വ്യക്തമാക്കി. കോഓഡിനേഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കു കയായിരുന്നു അദ്ദേഹം. നേരത്തേ നടത്തിയ പരിശോധനകളില്‍ സല്‍മാബാദ് മേഖലയില്‍ നിരവധി നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നതായി ബോധ്യപ്പെട്ടിരുന്നു. പ്രദേശത്തെ പാരിസ്ഥിതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനു കൂടി ലക്ഷ്യമിട്ടാണ് നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പൊതു നിരത്തുകളിലുള്ള കൈയേറ്റം, വഴിയരികില്‍ വാഹനങ്ങള്‍ ഉപേക്ഷിക്കല്‍, അനധികൃത വ്യാപാര പ്രവര്‍ത്തനങ്ങള്‍, ജനവാസ പ്രദേശങ്ങളില്‍ വർക്ക്ഷോപ്പുകള്‍ സ്ഥാപിക്കല്‍, സിവില്‍ ഡിഫന്‍സ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെയുള്ള ലേബര്‍ അക്കമഡേഷനുകള്‍ എന്നീ നിയമ ലംഘനങ്ങള്‍ പരിശോധിക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. മഴക്കാല മുന്നൊരുക്കങ്ങളെക്കുറിച്ചും കമ്മിറ്റി ചര്‍ച്ച ചെയ്തു.
മഴക്കെടുതി നേരിടുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട പരിഹാര രീതികളും വിശദമായി ചര്‍ച്ച ചെയ്തു. സാധാരണ ഗതിയില്‍ വെള്ളക്കെട്ട് അനുഭവിക്കുന്ന പ്രദേശങ്ങളുടെ സ്കെച്ച് മുന്‍കൂട്ടി തയാറാക്കി അവിടങ്ങളിലാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തും. ബുദയ്യ റോഡില്‍ ഏറ്റവും കൂടുതല്‍ വെള്ളക്കെട്ട് അനുഭവിക്കുന്ന പ്രദേശങ്ങള്‍ എൻജിനീയറിങ് ആൻഡ് ഇന്‍വെസ്റ്റ്മെൻറ് സര്‍വിസ് ഡയറക്ടര്‍ ഖാലിദ് അബ്ദുല്ലത്തീഫ് വിശദീകരിച്ചു. ഉത്തര മേഖല മുനിസിപ്പല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.