മനാമ: സ്ത്രീ ശാക്തീകരണത്തില്‍ ബഹ്റൈന്‍ മുന്നിലാണെന്ന് യു.എന്നിന് കീഴിലുള്ള വനിതാ അ തോറിറ്റി അസി. റീജനല്‍ ഡയറക്ടര്‍ ഡോ. മുഇസ്സ് ഡ്രീഡ് വ്യക്തമാക്കി. വിദേശകാര്യ മന്ത്ര ാലയ അണ്ടര്‍ സെക്രട്ടറി ഡോ. ശൈഖ െറന ബിന്ത് ഈസ ആല് ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. യു.എന്നുമായി സഹകരിച്ച് വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ ബഹ്റൈന്‍ ഒരുക്കമാണെന്ന് ശൈഖ െറന അറിയിച്ചു. പരസ്പര സഹകരണത്തിലൂടെ സമൂഹത്തിന് ഗുണകരമായ ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുമെന്നാണ് ബഹ്റൈന്‍ കരുതുന്നത്. എല്ലാ രംഗങ്ങളിലും ബഹ്റൈന്‍ വനിതകള്‍ തങ്ങളുടേതായ ദൗത്യം നിര്‍വഹിക്കാന്‍ മുന്നോട്ട് വരുന്നുണ്ടെന്നത് ശുഭോദര്‍ക്കമാണ്.
അന്താരാഷ്ട്ര തലത്തില്‍ സ്ത്രീകള്‍ക്ക് കരുത്ത് പകരുന്ന ഒന്നാണ് നിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സനും രാജപത്നിയുമായ പ്രിന്‍സസ് സബീക്ക ബിന്ത്ഇബ്രാഹിം ആല് ഖലീഫയുടെ നാമധേയത്തിലുള്ള വനിതാ ശാക്തീകരണ അവാര്‍ഡെന്നും അവര്‍ ചൂണ്ടിക്കാട്ടി. വനിതകള്‍ക്ക് തുല്യാവസരം ഒരുക്കുന്നതിന് വിവിധ മന്ത്രാലയങ്ങളില്‍ പ്രത്യേക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയവും സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിവിധ രംഗങ്ങളില്‍ വനിതകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാണെന്നാണ് വിലയിരുത്തല്‍. എല്ലാ രംഗത്തും മുന്നേറുന്നതിനുള്ള അവസരം ശരിയാം വിധം ഉപയോഗപ്പെടുത്താന്‍ വനിതകള്‍ മുന്നോട്ടു വരുന്നുവെന്നുള്ളതും ശുഭോദര്‍ക്കമാണ്. അന്താരാഷ്ട്ര രംഗത്തെ വിദഗ്ധരെ ഉപയോഗപ്പെടുത്തി വനിതകളുടെ കഴിവും സാധ്യതയും വളര്‍ത്തുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും പദ്ധതികളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.