മനാമ: ഹെൽത്ത് സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്.ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ ബഹ്റൈൻ അന്താരാഷ്ട്ര ഡെൻറൽ സമ്മേളനവും പ്രദർശനവും (ഡി.എൽ.എസ് 4 ബഹ്റൈൻ) ആരംഭിച്ചു. ബഹ്റൈൻ ഡെൻറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലാം പതിപ്പ് സമ്മേളനവും പ്രദർശനവും ആർട്ട് റൊട്ടാന ഹോട്ടലിലാണ് നടക്കുന്നത്. ബഹ്റൈനിൽനിന്നും ഒപ്പം ഡി.എൽ. ജി.സി.സി ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുമായി 1000 പ്രതിനിധികളാണ് സമ്മേളനത്തിൽ പെങ്കടുക്കുന്നത്. ദന്താരോഗ്യവും അതിനൊപ്പം ബന്ധപ്പെട്ട മറ്റു മേഖലകളുമായി ബന്ധപ്പെട്ടുള്ള പരിഷ്കരിച്ച കാര്യങ്ങളും പ്രായോഗിക വിവരങ്ങളും സമ്മേളനം ഗൗരവത്തിൽ ചർച്ച ചെയ്യുമെന്ന് നാഷനൽ ഹെൽത്ത് െറഗുലേറ്ററി അതോറിറ്റി ചെയർപേഴ്സൺ ഡോ. മറിയം അൽ ജലാഹ്മ പറഞ്ഞു. ദന്താരോഗ്യവുമായി ബന്ധപ്പെട്ട് സുപ്രധാനമായ 12 ശിൽപശാലകൾ നടക്കുന്നുണ്ട് എന്നതും ദന്താരോഗ്യവിദഗ്ധർക്ക് പ്രയോജനകരമാകും.
സമ്മേളനത്തിെൻറ ഭാഗമായ പ്രത്യേക പ്രദർശനത്തിൽ പ്രാദേശിക, മേഖല, അന്താരാഷ്ട്ര കമ്പനികളുടെ സേവനങ്ങളും ഉൽപന്നങ്ങളും ഉൾപ്പെടുത്തും. ദന്ത സമ്മേളനത്തിെൻറയും പ്രദർശനത്തിെൻറയും സംഘടനത്തിൽ ആരോഗ്യ മന്ത്രാലയം, നാഷനൽ ഹെൽത്ത് െറഗുലേഷൻ അതോറിറ്റി, കുവൈത്ത് ഡെൻറൽ സൊസൈറ്റി, സ്റ്റയിൽ ഇറ്റാലിഅനേ ഗ്രൂപ്, ഇൻറർനാഷനൽ കോൺഗ്രസ് ഒാഫ് ഒാറൽ ഇംപ്ലാേൻറാളജിസ്റ്റ് (െഎ.സി.ഒ.െഎ) എന്നിവർ തന്ത്രപ്രദാനമായ പങ്കാളികളാണ്. ശാസ്ത്ര പങ്കാളിത്തം സൗദി അറേബ്യയിലെ റിയാദ് ഇ.എൽ.എം യൂനിവേഴ്സിറ്റി, സൗദി ഡെൻറൽ സൊസൈറ്റി തുടങ്ങിയവയാണ്. ദന്ത ഡോക്ടർമാർക്കും ദന്തൽ സ്പെഷലിസ്റ്റുകൾക്കും വേണ്ടിയുള്ള പ്രത്യേക സെഷനുകളും സമ്മേളനത്തിലുണ്ടാകും. കൂടാതെ, പ്രാക്ടിക്കൽ സെഷനുകൾക്കും പ്രാധാന്യം നൽകും. ഡെൻറൽ ടെക്നീഷ്യൻമാർക്ക് പ്രാക്ടിക്കലിനായി ഒരു ദിനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ദന്താരോഗ്യവുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങളും ഗവേഷണങ്ങളും ചർച്ച ചെയ്യാനും ദന്തചികിത്സയുടെ പുതിയ സാേങ്കതികവിദ്യയും രീതികളും കൂടുതൽ പരിചയപ്പെടുത്താനും സമ്മേളനം വഴിവെക്കുമെന്ന് ഹെൽത്ത് മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ.വഹീദ് ഖലീഫ അൽ മനെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.