മനാമ: ചുറ്റുപാടിൽ നടക്കുന്ന അനീതികൾ പലതും കാണുേമ്പാൾ മനസ്സ് നോവുന്ന സാധാരണക ്കാരെൻറ മാനസികാവസ്ഥ തനിക്കുണ്ടെന്നും അതാണ് ചിലത് പറഞ്ഞുപോകുന്നതിെൻറ കാരണമെ ന്നും റിട്ട. ജസ്റ്റിസ് കെമാൽ പാഷ. ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ അദ്ദേഹം ‘ ഗൾഫ്മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. മനുഷ്യനാെണങ്കിൽ മനഃസാക്ഷി വേണം. മനഃസാക്ഷി ഉണരുക എന്നാൽ കൊള്ളരുതായ്മകൾ കാണുേമ്പാൾ പ്രതികരിക്കുന്നതു കൂടിയാണ്. ഒരു സാമൂഹികപ്രശ്നമുണ്ടാകുേമ്പാൾ അവിടെ നീതിക്കുവേണ്ടി എെൻറ വാചകങ്ങൾ ഗുണം ചെയ്യുമെന്ന് തോന്നിയാൽ ഞാൻ മടിച്ചുനിൽക്കാറില്ല. ജനം പറയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ അത് പറയാനും നന്മക്കുവേണ്ടി നിലകൊള്ളാനും കഴിയുന്നതിൽ സംതൃപ്തി മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അടുത്തകാലത്ത് കോടതി വിധികളുടെ നിലവാരം നഷ്ടെപ്പടുന്നു എന്ന അഭിപ്രായം താൻ തുറന്നുപറഞ്ഞിട്ടുണ്ട്.
മരട് വിഷയത്തിൽ സുപ്രീം കോടതി വിധി ഉണ്ടായപ്പോൾ ആ ഫ്ലാറ്റിൽനിന്നും തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്ന നിരപരാധികളുടെ സങ്കടത്തെക്കുറിച്ചാണ് ചൂണ്ടിക്കാണിച്ചത്. ശബരിമല വിധി മറ്റൊരു െബഞ്ചിന് വിടാനുള്ള സുപ്രീംകോടതി വിധിയും ശരിയല്ലെന്നതാണ് എെൻറ അഭിപ്രായം. പരമോന്നത കോടതി അഭിപ്രായംപറഞ്ഞശേഷം കേസ് വീണ്ടും പരിഗണനക്കെടുക്കുന്ന സാഹചര്യം മനസ്സിലാകുന്നില്ല. ബാബര മസ്ജിദ് വിഷയത്തിലെ വിധിയോടും എെൻറ അഭിപ്രായം, കേസ് ഇങ്ങനെ ആയിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നത് എന്നാണ്. എന്നാൽ, രണ്ടു മതങ്ങൾ തമ്മിലുള്ള പ്രശ്നമായി മാറരുത് ഇൗ പ്രശ്നം. അതിനാൽ സുപ്രീംകോടതി പറഞ്ഞത് അനുസരിക്കണം. കേരളത്തിൽ മാവോവാദികളെ വെടിെവച്ചുകൊല്ലുന്ന രീതിയെ അംഗീകരിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. അവരെ പിടികൂടി വിചാരണ നടത്തി ശിക്ഷ നൽകണം.
ലഘുലേഖകൾ കൈയിലുണ്ടെന്ന് കരുതി വിദ്യാർഥികളെ യു.എ.പി.എ ചുമത്തി ജയിലിൽ അടക്കുന്നതിനോടും യോജിപ്പില്ല. അതുപോലെ കേരളത്തിൽ സമീപ നാളുകളിൽ നടന്ന ചില സംഭവങ്ങളും വേദനിപ്പിച്ചു. വയനാട്ടിൽ ക്ലാസ്മുറിയിൽ കുട്ടിക്ക് പാമ്പുകടിയേറ്റിട്ടും ആശുപത്രിയിൽ എത്തിക്കാൻ അധ്യാപകർ തയാറായില്ലെന്നത് ക്രൂരതയാണ്. അടുത്തിടെ ഒരു സിനിമാസംവിധായകൻ കോളജ് യൂനിയൻ ഉദ്ഘാടന ചടങ്ങിൽ പെങ്കടുക്കണമെങ്കിൽ, ഒരു നടനെ പെങ്കടുപ്പിക്കരുത് എന്ന് വാശിപിടിച്ച സംഭവം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. അതുപോലെ തൃശൂരിൽ ഇൗയിടെ റോഡ് നിയമങ്ങൾ പാലിച്ച് പോയ ഒരു കാറിനെ അതിമവേഗത്തിൽ വന്ന ഒരു കെ.എസ്.ആർ.ടി.സി മിന്നൽ ബസ് ഇടിച്ചുതെറിപ്പിച്ച സംഭവം ശ്രദ്ധയിൽപെട്ടിരുന്നു. റോഡപകടങ്ങൾക്ക് ചില കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ അമിതവേഗം കാരണമാകുന്നുണ്ട്.
ആ സംഭവത്തിൽ ഒരു പെൺകുട്ടി മരിക്കുകയും ഒരാളുടെ കൈ അറ്റുപോകുകയും ചെയ്തു. ഇത്തരം മരണപ്പാച്ചിലുകൾ നടത്തി നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുത്തുന്നവർ ശിക്ഷിക്കപ്പെടുന്നില്ല എന്നതും വേദനയുണ്ടാക്കുന്നതാണെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. കേരളത്തിെൻറ വികസനത്തിൽ ഗൾഫ് പ്രവാസി സമൂഹത്തിെൻറ സംഭാവനകൾ ഏറെ ശ്രദ്ധേയമാണെങ്കിലും പ്രവാസി സമൂഹത്തിെൻറ ശേഷിച്ച ജീവിതം പലപ്പോഴും കഷ്ടത്തിലാണ്. അവർക്കുള്ള പദ്ധതികളോ വികസനപരിപാടികളോ കാര്യമായി ഉണ്ടാകുന്നതായി കാണുന്നില്ല. ഗൾഫ് പ്രവാസികൾക്കായുള്ള പുനരവധിവാസ പരിപാടികൾ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘നിയാർക്ക്’ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ‘അമ്മക്കൊരുമ്മ’ പരിപാടിയിൽ പെങ്കടുക്കാനാണ് അദ്ദേഹം ബഹ്റൈനിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.