മനാമ: ഖുർആൻ സേവന മേഖലയിൽ ബഹ്റൈൻ ഏറെ മുന്നിലാണെന്ന് ഇസ്ലാമിക കാര്യ സുപ്രീം കൗണ് സില് ചെയര്മാന് ശൈഖ് അബ്ദുറഹ്മാൻ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല് ഖലീഫ വ്യക്തമാക്കി. ഖുര്‍ആന്‍ സര്‍വിസ് സൊസൈറ്റി ഭാരവാഹികളെയും ജുനൈദ് ആലം അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സര അതിഥികളെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും ഖുര്‍ആന്‍ മല്‍സര വേദികളില്‍ ബഹ്റൈന്‍ പങ്കാളിത്തം ശ്രദ്ധേയമാണ്. വിവിധ അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളില്‍ ഉന്നത വിജയം നേടിയവര്‍ രാജ്യത്തിന് അഭിമാനമാണ്.
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ഖുര്‍ആന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും ബഹ്റൈന്‍ സാധിക്കുന്നുണ്ട്. 16ാമത് സയ്യിദ് ജുനൈദ് ആലം അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം മികച്ചരീതിയില്‍ സംഘടിപ്പിക്കാന്‍ സാധിച്ചത് നേട്ടമാണെന്നും അദ്ദേഹം വിലയിരുത്തി. ഖുര്‍ആന്‍ സര്‍വിസ് സൊസൈറ്റി ചെയര്മാന് ഇസ്ഹാഖ് റാഷിദ് അല്‍ കൂഹ്ജി, സയ്യിദ് ജുനൈദ് ആലം കമ്പനി ചെയര്മാന് ഫുആദ് മുഹമ്മദ് അഖ്തര്‍, വൈസ് ചെയര്മാന് ജാവേദ് മുഹമ്മദ് അഖ്തര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. 70 രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികളാണ് മത്സരത്തില്‍ പെങ്കടുത്തുകൊണ്ടിരിക്കുന്നതെന്ന് ഇസ്ഹാഖ് കൂഹ്ജി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.