മനാമ: ബഹ്റൈനിൽ രണ്ടാം ദിവസവും കേരളത്തിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് സർവിസ് മുടങ്ങി. ഞായറാഴ്ച 1.20ന് പുറപ്പെടാൻ കോഴിക്കോട്-കൊച്ചി യാത്രക്കാർക്കാണ് ബോർഡിങ് പാസ് നൽകി എമിഗ്രേഷൻ നടപടി പൂർത്തീകരിച്ചശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് ഫ്ലൈറ്റ് റദ്ദാക്കിയ വിവരം അറിയിച്ചത്. അതേസമയം, ശനിയാഴ്ച വിമാനം തകരാറിലായതിനെ തുടർന്ന് യാത്ര മുടങ്ങിയവരെ ഞായറാഴ്ച ഉച്ചക്ക് 1.20നുള്ള ഫ്ലൈറ്റിൽ നാട്ടിലേക്ക് അയക്കുകയും ചെയ്തു. രണ്ടാം ദിവസവും സർവിസ് മുടങ്ങിയത് യാത്രികർക്ക് ദുരിതമായി. രാവിലെ 11ഒാടെ ബോർഡിങ് പാസ് എടുത്ത്, 1.20ന് പുറപ്പെടാൻ കാത്തിരുന്നവരോട്, വൈകീട്ട് നാലുമണിേക്ക ഫ്ലൈറ്റ് പുറപ്പെടൂവെന്ന് എയർഇന്ത്യ അധികൃതർ അറിയിച്ചു.
എന്നാൽ, നാലുമണിക്ക് വിമാനം റദ്ദാക്കിയതായും ആവശ്യമുള്ളവർക്ക് താമസ സൗകര്യം നൽകാമെന്നും ബന്ധപ്പെട്ടവർ അറിയിക്കുകയായിരുന്നു. ടിക്കറ്റ് റീഫണ്ട് ചെയ്യണമെന്നുള്ളവർക്ക് അതിനുള്ള സൗകര്യം നൽകുമെന്നും അധികൃതർ പറഞ്ഞു. എന്നാൽ, മണിക്കൂറുകൾ കാത്തിരുന്ന് വലഞ്ഞ യാത്രികരിൽ പലരും അവസാന നിമിഷം സർവിസ് റദ്ദാക്കിയത് അറിഞ്ഞ് നിരാശരായി. ശനിയാഴ്ച തകരാറിലായ വിമാനത്തിെൻറ അറ്റകുറ്റപ്പണികൾ നടന്നുവരുകയാണെന്നും തിങ്കളാഴ്ച പൂർണമായും പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും എയർഇന്ത്യ അധികൃതർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.