മനാമ: മൂല്യവർധിത നികുതി (വാറ്റ്) മൂന്നാംഘട്ടം ബഹ്റൈനിൽ ആരംഭിച്ചു. 37,500 ദീനാറും അതിലധികവും വരുമാനമുള്ളവരാണ് ഇൗ പരിധിയിൽ ഉൾപ്പെടുന്നത്. അതേസമയം, മൂന്നാംഘട്ടത്തിൽ ഉൾപ്പെട്ടിട്ടും രജിസ്റ്റർ ചെയ്യാത്തവരെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 5,00,000 ദീനാറിലധികം വരുമാനമുള്ള സ്ഥാപനങ്ങൾ രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ടിരുന്നു.
2019 ജനുവരി ഒന്നുമുതലാണ് രാജ്യത്ത് വാറ്റ് ഒന്നാംഘട്ടത്തിൽ നടപ്പായത്. സൗദിയിലും യു.എ.ഇയിലും ഇതിനകം വാറ്റ് നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. ജി.സി.സി ഉടമ്പടി പ്രകാരമാണ് ബഹ്റൈനിലും വാറ്റ് ഏർപ്പെടുത്തിയത്. അഞ്ച് ദശലക്ഷം ദീനാർ വിറ്റുവരവുള്ള സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെട്ടത്. അതേസമയം, 200 സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൂടി വാറ്റ് ഒഴിവാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.