മനാമ: സമകാലിക സകാത് വിഷയങ്ങളില്‍ 27ാമത് ഫോറത്തിന് ബഹ്റൈന്‍ ആതിഥ്യം വഹിക്കുമെന്ന് നീതിന്യായ -ഇസ്ലാമിക കാര്യ -ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല ആല്‍ ഖ ലീഫ വ്യക്തമാക്കി. മന്ത്രാലയത്തിന് കീഴിലുള്ള സകാത് ഫണ്ടുമായി സഹകരിച്ച് കുവൈത്തില െ ബൈതുസ്സകാത് ആണ് ഫോറം സംഘടിപ്പിക്കുന്നത്. ജി.സി.സി രാജ്യങ്ങളിലെ സകാത് സംവിധാനങ്ങളുമായി സഹകരിച്ചാണ് ബഹ്റൈന്‍ സകാത് ഫണ്ട് പ്രവര്‍ത്തിക്കുന്നത്.
കുവൈത്തിലെ ബൈത്തുസ്സകാത് നടത്തിക്കൊണ്ടിരിക്കുന്ന ബോധവത്കരണ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. 1994ല്‍ നടന്ന നാലാമത് സകാത് സിമ്പോസിയത്തിനും 2005ൽ നടന്ന 14ാമത് സിമ്പോസിയത്തിനും ബഹ്റൈന്‍ ആതിഥ്യമരുളിയിരുന്നു.

മൂന്നാം തവണയാണ് 27ാമത് ഫോറത്തിന് വീണ്ടും ബഹ്റൈന്‍ വേദിയാവുന്നത്. സകാത് കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട് ഗവേഷണ പഠനങ്ങളും ശില്‍പശാലകളും ഇതിെൻറ ഭാഗമായി നടക്കും. സമകാലിക ലോകത്ത് സകാത് ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്നും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സാമൂഹിക വളര്‍ച്ചക്കും ഉപയോഗപ്പെടുത്തുന്നതിെൻറ സാധ്യതകളും ഫോറം ചര്‍ച്ച ചെയ്യും. സകാത് ഫലപ്രദമായി നടപ്പാക്കിയതിെൻറ പ്രായോഗിക രീതികളെക്കുറിച്ചും വിശദീകരിക്കും. സകാത് ക്ലിപ്തപ്പെടുത്തല്‍, ശേഖരിക്കല്‍, കുറ്റമറ്റ വിതരണം എന്നിവ ഉറപ്പാക്കുന്നതിന് വിവിധ തലങ്ങളിലുള്ള പഠനങ്ങളും അവതരിപ്പിക്കപ്പെടും. കൂടാതെ ഇതുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര പ്രശ്നങ്ങളും ചര്‍ച്ചക്കെടുക്കും. 1988 മുതലാണ് കുവൈത്തിലെ ബൈത്തുസ്സകാത്തിന് കീഴില്‍ ഫോറം സംഘടിപ്പിക്കാന്‍ തുടങ്ങിയതെന്ന് ബൈത്തുസ്സകാത് ഡയറക്ടര്‍ മുഹമ്മദ് ഫലാഹ് അല്‍ ഉതൈബി വ്യക്തമാക്കി. സകാത് സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന് കൂടുതല്‍ വെളിച്ചം ലഭിക്കാന്‍ ഈയാഴ്ച സംഘടിപ്പിക്കുന്ന ഫോറം ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.