മനാമ: കോവിഡ് രോഗ വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ബഹ്റൈനിൽ അടുത്ത രണ്ടാഴ്ചത്തേ ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു. നേരത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങ ളും മാർച്ച് 26 മുതൽ ഏപ്രിൽ ഒമ്പത് വരെ അടച്ചിട്ടിരുന്നു. അതിനുശേഷം ഏപ്രിൽ 23 വരെ രണ്ടാഴ ്ചത്തേക്കാണ് ഇൗ സ്ഥാപനങ്ങളെ തുറക്കാൻ അനുവദിച്ചത്. കോവിഡ് വ്യാപനം തടയുന്നതി നുള്ള മുൻകരുതലിെൻറ ഭാഗമായാണ് വീണ്ടും അടച്ചിടാൻ തീരുമാനിച്ചത്. വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടുന്നതിനും റമദാനും മുന്നോടിയായി ഷോപ്പിങ്ങിനും മറ്റുമായി വ്യാഴാഴ്ച ആളുകൾ ധാരാളമായി പുറത്തിറങ്ങി.
പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാനും പരമാവധി വീടുകളിൽതന്നെ കഴിയാനുമാണ് നിർദേശിച്ചിട്ടുള്ളത്. പ്രവാസികൾക്ക് കൂടുതലായി രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ ആളുകൾ പരമാവധി ജാഗ്രത പാലിക്കേണ്ടതുണ്ട്. മുൻകരുതലുകൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണം. ഇതുവരെ 1045 പ്രവാസികൾക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ആളുകളുമായി നേരിട്ട് ഇടപെടുന്ന, അത്യാവശ്യ സേവനങ്ങളല്ലാത്ത വാണിജ്യ സ്ഥാപനങ്ങളാണ് അടച്ചിടുന്നത്.
ഇൗ സ്ഥാപനങ്ങളിൽ ഒാൺലൈൻ സേവനം മാത്രമാണ് ലഭ്യമാവുക. സിനിമാ ശാലകൾ, സ്വകാര്യ കായിക കേന്ദ്രങ്ങൾ, സ്വകാര്യ നീന്തൽക്കുളങ്ങൾ, സലൂണുകൾ എന്നിവയും അടച്ചിടും. ശീശ കഫേകളിൽ ഭക്ഷണം മാത്രം ടേക് എവേ, ഡെലിവറി രീതിയിൽ നൽകാം. റസ്റ്റാറൻറുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ടേക് എവേ, ഡെലിവറി മാത്രമാണ് ഉണ്ടാവുക. സ്വകാര്യ ആശുപത്രികളിൽ അടിയന്തരമല്ലാത്ത സേവനങ്ങൾ ഉണ്ടാകില്ല. ഭക്ഷണശാലകളിലും കാറ്ററിങ് സ്റ്റോറുകളിലും ആദ്യ ഒരു മണിക്കൂർ മുതിർന്നവർക്കും ഗർഭിണികൾക്കും മാത്രമായിരിക്കും.
പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരുന്നതിന് വിലക്ക് തുടരും. അതേസമയം, ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ, ഗ്രോസറികൾ, പച്ചക്കറി കടകൾ, മത്സ്യക്കടകൾ, മാംസ വിൽപന കടകൾ, ബേക്കറികൾ, പെട്രോൾ, ഗ്യാസ് സ്റ്റേഷനുകൾ, ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ, ഒാപ്റ്റിക്കൽ സ്റ്റോറുകൾ, ബാങ്കുകൾ, മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, ഫാക്ടറികൾ എന്നിവ പ്രവർത്തിക്കും. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ജനങ്ങളുമായി നേരിട്ട് ഇടപെടാത്ത അഡ്മിനിസ്ട്രേറ്റിവ് ഒാഫിസുകൾ പ്രവർത്തിക്കും. ഇറക്കുമതി, കയറ്റുമതി സ്ഥാപനങ്ങൾ, ഗാരേജുകൾ, സ്പെയർ പാർട്സ് ഷോപ്പുകൾ, കൺസ്ട്രക്ഷൻ, മെയിൻറനൻസ് സെക്ടർ എന്നിവയും പ്രവർത്തിക്കും. ടെലികോം കമ്പനികളുടെ സർവിസ് സെൻററുകൾ അത്യാവശ്യ സേവനങ്ങൾക്ക് തുറക്കും. ഇവിടങ്ങളിൽ സാമൂഹിക അകലം, മാസ്ക് ധരിക്കൽ എന്നിവ ഉൾപ്പെടെയുള്ള മുൻകരുതലുകൾ പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.