മനാമ: അറബ് ലീഗിെൻറ അസാധാരണ മിനിസ്റ്റീരിയല്‍ യോഗത്തില്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പങ്കെടുത്തു. ഒമാെൻറ അധ്യക്ഷതയിൽ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഫലസ്തീന് പ്രശ്നം മുഖ്യ ചര്‍ച്ചയായി. ഇസ്രായേല്‍ ഗസ്സയിലും പടിഞ്ഞാറെക്കരയിലും നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിനെതിരെ അന്താരാഷ്്ട്ര നീക്കമുണ്ടാകണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇസ്രായേലിെൻറ അതിക്രമവും ഭീകരതയും അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര മര്യാദകള്‍ കാറ്റില്‍ പറത്തിക്കൊണ്ടിരിക്കുന്ന നിലപാടിനെതിരെയും ശക്തമായ നീക്കമുണ്ടാകേണ്ടതുണ്ട്.
ലോകം മുഴുവന്‍ കൊറോണയെ നേരിട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലും ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശവും അക്രമങ്ങളും മാനുഷികതക്ക് നേരെയുള്ള വെല്ലുവിളിയാണ്. ലോകത്ത് സംഘട്ടനങ്ങളും യുദ്ധങ്ങളും മാറ്റിനിര്‍ത്തി കൊറോണക്കെതിരെ നീക്കം ശക്തിപ്പെടുത്തുമ്പോള്‍ തന്നെ ഇസ്രായേല്‍ നടത്തുന്ന കാട്ടാളത്തം അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം വിലയിരുത്തി. അറബ്, ഇസ്ലാമിക സമൂഹത്തിെൻറ കേന്ദ്രവിഷയം ഫലസ്തീന് തന്നെയാണ്. കിഴക്കന്‍ ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം രൂപവത്കരിക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടുപോകുന്ന പ്രശ്നമില്ലെന്നും അറബ് ലീഗ് യോഗത്തില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.