മനാമ: നാട്ടിൽ ജപ്തിഭീഷണിയും മറ്റു കടബാധ്യതകളും നേരിട്ട് ജീവിതം പ്രതിസന്ധിയിലായ കുഞ്ഞിക്കണ്ണന് കൈത്താങ്ങായി സാമൂഹികപ്രവർത്തകർ എത്തി. ഞായറാഴ്ച ‘ഗൾഫ് മാധ്യമം’പ്രസിദ്ധീകരിച്ച വാർത്ത കണ്ടാണ് ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീർ അമ്പലായി, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, സാമൂഹിക പ്രവർത്തകരായ കെ.ടി. സലീം, നാസർ മഞ്ചേരി, സൈനൽ കൊയിലാണ്ടി, നുബിൻ ആലപ്പുഴ എന്നിവർ കുഞ്ഞിക്കണ്ണനെ താമസസ്ഥലെത്തത്തി കണ്ടത്. അദ്ദേഹത്തിെൻറ കഷ്ടപ്പാടുകൾ അവർ ചോദിച്ചറിഞ്ഞു. മകെൻറ വിദ്യാഭ്യാസത്തിനായി 25,000 രൂപ നൽകാമെന്ന് ഇവർ അറിയിച്ചിട്ടുണ്ട്. മറ്റൊരു അഭ്യുദയകാംക്ഷി 15,000 രൂപയും നൽകിയിട്ടുണ്ട്. വാർത്ത കണ്ട് നിരവധി പേർ കുഞ്ഞിക്കണ്ണനെ വിളിച്ചു. ഇവരുടെയൊക്കെ സഹായങ്ങൾക്ക് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു വർഷം മുമ്പാണ് വടകര നാദാപുരം സ്വദേശിയായ കുഞ്ഞിക്കണ്ണൻ ബഹ്റൈനിൽ വന്നത്. നാട്ടിൽ വീടുവെക്കാൻ സ്ഥലം വാങ്ങിയതിന് എടുത്ത വായ്പ തിരിച്ചടക്കാൻ പണം കണ്ടെത്താനും മക്കളുടെ പഠനത്തിനുമൊക്കെയാണ് അദ്ദേഹം ഇവിടെ എത്തിയത്. പല കടകളിൽ മാറി മാറി ജോലി ചെയ്തെങ്കിലും ഒന്നും സ്ഥിരമായില്ല.
ഒടുവിൽ ഒരു ഹോട്ടലിൽ കുക്കായി ജോലി ചെയ്തുവരുേമ്പാഴാണ് കൂനിന്മേൽ കുരുപോലെ കോവിഡ് മഹാമാരി എത്തിയത്. ഇതോടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.