മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് കോവിഡ് ഹെൽപ് ഡെസ്ക് ഒരു മാസത്തിലധികം പിന്നിടുേമ്പാൾ ഇന്ത്യൻ സമൂഹത്തിലും മലയാളികൾക്കിടയിലും സമാനതകളില്ലാത്ത സഹായ വിതരണത്തിനും വിവരശേഖരണങ്ങൾക്കുമാണ് സാക്ഷിയായത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചപ്പോൾ ആവശ്യക്കാർക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്ന സംവിധാനമായിരുന്നു. പിന്നീട് ആവശ്യങ്ങളുടെ സ്വഭാവം മാറി. മരുന്ന്, വിമാനയാത്ര സംശയങ്ങൾ, ജോലിസംബന്ധമായ നിയമ സഹായങ്ങൾ, താമസ സൗകര്യം, ക്വാറൻറീൻ സംവിധാനം, കൗൺസലിങ് മുതൽ വാഹന സൗകര്യമില്ലാത്തവർക്ക് കോവിഡ് ടെസ്റ്റിന് വാഹന സൗകര്യം വരെ ഏർപ്പെടുത്താവുന്നവിധം പ്രവർത്തനങ്ങൾ വിപുലപ്പെടുത്തിയതായി കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
കേരള മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നോർക്ക കോവിഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചത്. തുടർന്ന് ബഹ്റൈനിലെ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കളുടെ എകോപന സമിതി നിലവിൽ വന്നു. ഇതുവഴി അവശ്യവസ്തുക്കളുടെ വിതരണവും ഏകോപനവും എളുപ്പമായി. കാപ്പിറ്റൽ ഗവർണറേറ്റിെൻറ സഹകരണത്തോടെ ദിവസവും അഞ്ഞൂറോളം ഇഫ്താർ കിറ്റുകളാണ് സമാജം കേന്ദ്രമാക്കി വിതരണം ചെയ്യുന്നത്.
പി.വി. രാധാകൃഷ്ണപിള്ള, സുബൈർ കണ്ണൂർ, സോമൻ ബേബി, സി.വി. നാരായണൻ, വർഗീസ് കാരക്കൽ, കെ.ടി. സലീം, സമാജം എക്സിക്യൂട്ടിവ് മെംബർമാരായ ദേവദാസ് കുന്നത്ത്, ശരത്ത് നായർ എന്നിവരുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന കാൾ സെൻററിൽ രാജേഷ് ചേരാവള്ളി (ഹെൽപ് ഡെസ്ക് കൺവീനർ), വേണുഗോപാൽ, ഉണ്ണികൃഷ്ണൻ പിള്ള, ടോണി പെരുമാനൂർ, മോഹിനി തോമസ്, സക്കറിയ ടി, എബ്രഹാം, ജയ രവികുമാർ, ശാന്ത രഘു, ബിന്ദു രാം, സിജി ബിനു, അനിത തുളസി, കെ.എസ്. പ്രസാദ്, ദിലിഷ് കുമാർ തുടങ്ങിയവരാണ് കാളുകൾ സ്വീകരിച്ച് സഹായപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.