മനാമ: നോർക്ക കോവിഡ് ഹെൽപ് ഡെസ്ക് മുഖേന ഇതുവരെ ക്വാറൻറീൻ സൗകര്യം ഒരുക്കിയത് 50 പേർക്ക്. കോവിഡ് സ്ഥിരീകരിച്ചശേഷം രോഗമുക്തി നേടുന്നവർക്കും നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുന്നവർക്കുമാണ് ക്വാറൻറീൻ ഒരുക്കുന്നത്. സംഘമായി താമസിക്കുന്ന പല ആളുകൾക്കും ഒറ്റക്ക് നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമുണ്ടാകില്ല. ഇത്തരക്കാരെ സഹായിക്കുന്നതിനാണ് ഇൗ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
നോർക്ക ഹെൽപ് ഡെസ്ക് മുഖേന ആദ്യമായി നിരീക്ഷണത്തിൽ കഴിഞ്ഞ മലയാളി വ്യാഴാഴ്ച താമസസ്ഥലത്തേക്ക് മടങ്ങി. രോഗമുക്തി നേടിയശേഷം 16 ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കി കോവിഡ് പരിശോധനയിൽ നെഗറ്റിവാണെന്ന് ഉറപ്പാക്കിയാണ് അദ്ദേഹം മടങ്ങിയത്.
പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ലോക കേരളസഭ അംഗം സി.വി. നാരായണൻ, നോർക്ക മേഖല വളൻറിയർ കോഒാഡിനേറ്റർ കെ.ടി. സലിം, അക്കമഡേഷൻ കോഒാഡിനേറ്റർ നൗഷാദ് പൂനൂര്, സലാം പെരുവയൽ എന്നിവരുടെ നേതൃത്വത്തിലാണ് ക്വാറൻറീൻ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. ബി.കെ.എസ്.എഫ്, െഎ.സി.എഫ്, ബഹ്റൈൻ പ്രതിഭ എന്നിവരും ഇതിൽ സഹകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.