ആത്മസമർപ്പണത്തിെൻറയും ജീവിത വിശുദ്ധിയുടെയും സന്ദേശവുമായി ഓരോ വർഷവും റമദാൻ നമ്മിലേക്ക് കടന്നുവരുന്നു. ദൈവഭക്തിയുടെയും ആത്മീയോൽകർഷത്തിെൻറയും നാളുകളാണിത്. അന്ധകാരത്തിൽനിന്ന് മാനവസമൂഹത്തെ പ്രകാശത്തിെൻറ വെള്ളിവെളിച്ചത്തിലേക്ക് നയിച്ച വിശുദ്ധ ഖുർആനിെൻറ അവതരണംകൊണ്ട് ധന്യമായ മാസം. മനുഷ്യർക്ക് മാർഗദർശനവും മാർഗദർശനത്തിൽനിന്നുള്ള ദൃഷ്ടാന്തങ്ങളും സത്യാസത്യങ്ങളെ വേർതിരിക്കുന്നതുമായ ഖുർആൻ അവതീർണമായ മാസമാണ് റമദാൻ. ആ മാസത്തിന് സാക്ഷിയായവർ നോമ്പനുഷ്ഠിക്കട്ടെ എന്ന് ഖുർആൻ പറയുന്നു.
സംഭവിച്ചുപോയ തെറ്റുകുറ്റങ്ങളിൽനിന്നും മടങ്ങി സംശുദ്ധിയുടെയും സൽകർമങ്ങളുടെയും പുതിയജീവിതം തിട്ടപ്പെടുത്താൻ സത്യവിശ്വാസിക്ക് ലഭിക്കുന്ന അസുലഭ മുഹൂർത്തമാണ് റമദാൻ. ‘കരിക്കുന്നത്’ എന്നാണ് റമദാൻ എന്ന അറബി പദത്തിനർഥം. പാപങ്ങളെ കരിച്ചുകളയുന്ന മാസമായതുകൊണ്ടാണ് ഇൗ പേര് കിട്ടിയതെന്ന് പണ്ഡിതരിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്. നോമ്പിെൻറ ലക്ഷ്യം അല്ലാഹുവിെൻറ കൽപന അക്ഷരംപ്രതി അനുസരിക്കുന്നതോടൊപ്പം ആത്മീയവും മാനസികവും ശാരീരികവുമായ സംസ്കരണമാണ്. നോമ്പുവഴി മനുഷ്യമനസ്സിൽ ഭക്തിനിർഭരമായ ദീപങ്ങൾ തെളിയുന്നു.
മനുഷ്യനെ ദുഷ്ട വിചാര, വികാര പ്രവർത്തനങ്ങളിൽനിന്ന് തടഞ്ഞുനിർത്തി പരിശുദ്ധിയുടെ പാതയിലേക്ക് നയിക്കുകയാണ് റമദാൻ വ്രതത്തിെൻറ ലക്ഷ്യം. അതുവഴി ദുർവിചാരങ്ങളെയും ദുഷ്പ്രവണതകളെ തടത്ത് സമൂഹത്തിനും നാടിനും ഗുണകരമായ പ്രവർത്തനങ്ങളിലേക്കും സൽകർമത്തിലേക്കും അവെൻറ ജീവിതത്തെ നയിക്കുക എന്നുള്ളതാണ് നോമ്പിലെ സാംസ്കാരിക വശം. വ്രതാനുഷ്ഠാനംകൊണ്ട് ശരീരത്തിലെ ദഹനേന്ദ്രിയങ്ങൾക്കും കുടലിനും മസ്തിഷ്കത്തിനും രക്തധമനികൾക്കും സിരകൾക്കും വിശ്രമവും ഉണർവും പ്രവർത്തനശേഷിയും വർധിക്കുന്നു. ഒരു നിശ്ചിത സമയത്ത് കൃത്യമായി ആഹാര പാനീയങ്ങൾ വർജിക്കുകവഴി ശരീരത്തിന് ആശ്വാസവും പുനരാവിഷ്കരണ ശേഷിയും കൈവരുന്നു.
നോമ്പുകാരൻ അനാവശ്യകാര്യങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കൽ അത്യന്താപേക്ഷിതമാണ്. നാക്കിനെ സൂക്ഷിക്കുകയും കളവ്, ഏഷണിപറയൽ, അനാവശ്യസംസാരം, മറ്റുള്ളവരെ കളിയാക്കൽ, പരദൂഷണം, വൈരാഗ്യത്തിലുള്ള സംസാരം, വഴക്കുകൂടൽ എന്നിവയിൽനിന്നും അവൻ ഒഴിഞ്ഞു മാറണം. വ്യക്തിപരമായി പറഞ്ഞാൽ എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് റമദാൻ മാസം. ബഹ്റൈനിൽ എെൻറ പൊതുജീവത്തിന് തുടക്കം കുറിച്ചത് 2004ൽ റമദാൻ മാസത്തിൽ ഡിസ്കവറി ഇസ്ലാമുമായി സഹകരിച്ച് കുട്ടനാട് അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിലൂടെയാണ്. ആ ഒറ്റ അനുഗ്രഹംകൊണ്ടാണ് പിൽക്കാലത്ത് ജനങ്ങളുടെ പ്രസിഡൻറ് എന്ന് അറിയപ്പെടുന്ന, ലോകജനത ഒന്നടങ്കം ബഹുമാനിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കാലാമിനെ ഉൾപ്പെടെ ബഹ്റൈൻ മണ്ണിൽ കൊണ്ടുവരാനും ഇന്ത്യ ക്വിസ് ഉൾപ്പെടെ അനേകം പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും സാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.