മനാമ: പെരുന്നാള്‍ അടുെതത്തെി നില്ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്ഷന് വാങ്ങുന്നവര്‍ക്കും വേതനം നേരത്തെ നല്കാന് മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരുന്നു മന്ത്രിസഭ ചേര്‍ന്നത്. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ക്കും ബഹ്റൈന്‍ ജനതക്കും അറബ്-ഇസ്ലാമിക സമൂഹത്തിനും മന്ത്രിസഭ ഈദാശംസകള്‍ നേര്‍ന്നു. നന്മയുടെയും സാഹോദര്യത്തിെൻറയും അവസരമായി ഈദിനെ ഉപയോഗപ്പെടുത്താന്‍ സാധിക്കട്ടെയെന്നും ആശംസയില്‍ വ്യക്തമാക്കി.
റമദാന് അവസാന പത്തിനോടനുബന്ധിച്ച് ഹമദ് രാജാവ് നടത്തിയ പ്രഭാഷണത്തെ കാബിനറ്റ് പ്രത്യേകം ശ്ലാഘിച്ചു. ബഹ്റൈനടക്കമുള്ള വിവിധ രാജ്യങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയില്‍നിന്നും മോചനം നേടുന്നതിന് പ്രത്യേകം പ്രാര്ഥിക്കണമെന്നുള്ള അദ്ദേഹത്തിെൻറ നിര്‍ദേശം സാമൂഹിക ഒത്തൊരുമ വര്‍ധിപ്പിക്കുന്നതിന് ഉപയുക്തമാണെന്ന് കാബിനറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒന്നിച്ചു നില്‍ക്കാനും പ്രതിസന്ധികളെ നേരിടാനുമാണ് അദ്ദേഹം ഉണര്‍ത്തിയത്.
കൂടാതെ കോവിഡ് 19 നേരിടുന്നതിന് വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും നല്കിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ക്കും പിന്തുണക്കും അദ്ദേഹം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. ഹമദ് രാജാവിെൻറ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് മുന്നോട്ടു പോവാന്‍ സാധിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ആലിയിലെ പാര്‍പ്പിട അപേക്ഷകര്‍ക്ക് വീട് നല്‍കാനുള്ള പാര്‍പ്പിടകാര്യ മന്ത്രാലയത്തിെൻറ തീരുമാനത്തെക്കുറിച്ച് കാബിനറ്റ് ചര്‍ച്ചചെയ്തു. കമേഴ്സ്യല്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളും ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളും പരിഷ്കരിക്കാന്‍ തീരുമാനിച്ചു. നിയമവിരുദ്ധ കേസുകളുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് പോകുന്നതിനു മുമ്പായി 1000 ദിനാര്‍ നല്കി ഒത്തുതീര്‍പ്പിനുള്ള സാധ്യത തുറന്നിടുന്നതാണ് പ്രധാന പരിഷ്കരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.