മനാമ: ഹിദ്ദ് മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചതായി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ കാര്‍ഷിക, സമുദ്ര സമ്പദ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്‍ ഫത്ഹ് അറിയിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ തിരക്ക് കുറക്കുന്നതിെൻറ ഭാഗമായാണ് ഹിദ്ദിലെ മത്സ്യബന്ധന തുറമുഖത്തെ വിപണന സമയം രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയാക്കി പുനര്‍നിര്‍ണയിച്ചത്.
മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫിെൻറ നിര്‍ദേശ പ്രകാരം മത്സ്യബന്ധന മേഖലയിലുള്ളവര്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും സഹായവും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ജനങ്ങളുടെ ആവശ്യപ്രകാരം മത്സ്യം ലഭ്യമാക്കുന്നതിനും വ്യാപാരികള്‍ക്ക് വിപണന സൗകര്യാര്‍ഥം പ്രത്യേക ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിദ്ദിലെ 21 മത്സ്യ വ്യാപാര സ്റ്റാളുകള്‍ക്ക് പുതിയ സമയ ക്രമം സൗകര്യമാകുമെന്ന് കരുതുന്നു.
രാജ്യത്തെ പ്രമുഖ മത്സ്യ വ്യപാര കേന്ദ്രമാണ് ഹിദ്ദിലേത്. കൊറോണക്കാലത്തിനുമുമ്പ് ബഹ്റൈന്‍ പുറത്തുനിന്നും ധാരാളം പേര് മത്സ്യം വാങ്ങുന്നതിന് ഇവിടെ എത്താറുണ്ട്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.