മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിെൻറ ഭാഗമായി ശനിയാഴ്ച ബഹ്റൈനിൽനിന്ന് തിരുവനന്തപുരത്തേക്കും ബംഗളൂരുവിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തി. തിരുവനന്തപുരം വിമാനത്തിൽ രണ്ട് കൈക്കുഞ്ഞുങ്ങളും ഏഴ് ഗർഭിണികളും ഉൾപ്പെടെ 177 പേരാണ് നാട്ടിലേക്ക് പോയത്. ബംഗളൂരു വിമാനത്തിൽ രണ്ട് കൈക്കുഞ്ഞുങ്ങളും എട്ട് ഗർഭിണികളും ഉൾപ്പെടെ 169 പേരാണുണ്ടായിരുന്നത്.
അതേസമയം, ജൂൺ 15ന് തിരുവനന്തപുരത്തേക്കുള്ള വിമാനം കോഴിക്കോട് വഴിയാക്കി. ഉച്ചക്ക് 2.05ന് ബഹ്റൈനിൽനിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാത്രി 8.55ന് കോഴിക്കോടെത്തും. രാത്രി 10.35നാണ് ഇൗ വിമാനം തിരുവനന്തപുരത്ത് എത്തുക. കോഴിക്കോേട്ടക്ക് പോകാൻ രജിസ്റ്റർ ചെയ്ത യാത്രക്കാരെ ശനിയാഴ്ച രാവിലെ ഇന്ത്യൻ എംബസിയിൽനിന്ന് ബന്ധപ്പെട്ട് വിവരം അറിയിച്ചു. ഇൗ വിമാനത്തിെൻറ ടിക്കറ്റ് വിതരണം പകുതി പൂർത്തിയായി. ബാക്കി ടിക്കറ്റുകൾ ഞായറാഴ്ച നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.