മനാമ: സേവനരംഗത്ത് അധികമാരും ധൈര്യപ്പെടാത്ത ചുവടുവെപ്പാണ് നിസാമുദ്ദീെൻറത്. കോവിഡ് പരിശോധനക്ക് ആളുകളെ കൊണ്ടുപോവുകയെന്ന ദൗത്യം സന്തോഷപൂർവം ഏറ്റെടുത്ത ഇൗ കാസർകോട്ടുകാരൻ ഒേട്ടറെ പേർക്കാണ് ഇതിനകം ആശ്വാസമായത്. ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ വാഹനത്തിെൻറ ഡ്രൈവറാണ് നിസാമുദ്ദീൻ. ഒരു വീട്ടിലോ ലേബർ ക്യാമ്പിലോ ഫ്ലാറ്റിലോ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ മറ്റുള്ളവർക്കും ആശങ്കയായിരിക്കും. പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചാലാണ് ഇവർക്ക് സമാധാനമാവുക. എന്നാൽ, പരിശോധനക്കുപോകാൻ വാഹന സൗകര്യമില്ലാതെ പ്രയാസപ്പെടുന്ന നിരവധി പേരുണ്ട്. ഇവരുടെ പ്രയാസം മനസ്സിലാക്കിയാണ് ബി.കെ.എസ്.എഫ് സൗജന്യ വാഹനസൗകര്യം ഏർപ്പെടുത്തിയത്.
കാസർകോട് വിദ്യാനഗർ കോപ്പ സ്വദേശിയായ നിസാമുദ്ദീൻ രണ്ട് മാസമായി സേവനരംഗത്തുണ്ടെന്ന് ബി.കെ.എസ്.എഫ് കൺവീനർ ബഷീർ അമ്പലായി പറഞ്ഞു. എല്ലാദിവസവും ആളുകളെ പരിശോധനക്ക് കൊണ്ടുപോകാനുണ്ടാകും. ചില ദിവസങ്ങളിൽ 10 പേർവരെയുണ്ടാകും. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് സേവനം. ആരോഗ്യമന്ത്രാലയത്തിെൻറ 444 എന്ന കാൾ സെൻറർ നമ്പറിൽ വിളിച്ച് അപ്പോയിൻമെൻറ് എടുക്കുന്നവരെയാണ് പരിശോധനക്ക് കൊണ്ടുപോകുന്നത്. ഏതുസമയത്ത് അപ്പോയിൻമെൻറ് ലഭിച്ചാലും കൊണ്ടുപോകാൻ നിസാമുദ്ദീൻ റെഡിയാണ്.
ഒരു വർഷം മുമ്പ് ബഹ്റൈനിൽ എത്തിയ അദ്ദേഹം ആകസ്മികമായി ലഭിച്ച ഇൗ അവസരം പൂർണമനസ്സോടെ ഏറ്റെടുക്കുകയാണ്. മാസ്ക്, സാനിറ്റൈസർ ഉൾപ്പെടെ എല്ലാ മുൻകരുതലുകളും പാലിച്ചാണ് ഇദ്ദേഹം ജോലിചെയ്യുന്നത്. ഡ്രൈവറുടെ കാബിൻ പ്രത്യേകമായി വേർതിരിച്ച് സുരക്ഷിതമാക്കിയിട്ടുമുണ്ട്. ബഹ്റൈനിലെ പ്രമുഖ സാമൂഹിക, സാംസ്കാരിക പ്രവർത്തകനായ ഫ്രാൻസിസ് കൈതാരത്താണ് ബി.കെ.എസ്.എഫിന് ഇൗ വാഹനം വിട്ടുനൽകിയത്. ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ രക്ഷാധികാരിയായ കെ.എച്ച്.കെ ഹീറോസ് ഫൗണ്ടേഷൻ മുഖേനയാണ് വാഹനം ഒാടിക്കുന്നതിനുള്ള അനുമതി ലഭ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.