മനാമ: ജൂൺ 20 മുതൽ ചാർേട്ടഡ് വിമാനങ്ങളിൽ വരുന്നവർ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈവശംവെക്കണമെന്ന നിർദേശം നടപ്പാകണമെങ്കിൽ കടമ്പകളേറെ. വിദേശ രാജ്യങ്ങളിലെ യാഥാർഥ്യം തിരിച്ചറിയാതെയുള്ള നിർദേശം സർക്കാർ തിരുത്തുമെന്നുതന്നെയാണ് പ്രവാസികൾ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. അതേസമയം, കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് ആയവരെ മാത്രം വിമാനത്തിൽ പ്രവേശിപ്പിക്കുക എന്ന നിർദേശത്തിലെ സദുേദ്ദശ്യത്തെ പ്രവാസികൾ സ്വാഗതം ചെയ്യുന്നുമുണ്ട്. വിമാനയാത്രക്കിടെ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാൻ ഇത് സഹായിക്കും. ഗർഭിണികളും രോഗികളും പ്രായമായവരും വിമാനത്തിൽ യാത്രചെയ്യുേമ്പാൾ കോവിഡ് പോസിറ്റിവായ ഒരാളെങ്കിലും വിമാനത്തിൽ ഉണ്ടെങ്കിൽ പ്രശ്നമാകും. നാട്ടിലെത്തിയ പ്രവാസികൾതന്നെ ഇത്തരത്തിൽ ഒരു പരാതി സർക്കാറിെൻറ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
എന്നാൽ, വിദേശ രാജ്യങ്ങളിൽവെച്ച് ഇത്രയധികം പേർക്ക് എങ്ങനെ ടെസ്റ്റ് നടത്തുമെന്നതാണ് ചോദ്യം. ബഹ്റൈനിൽ ആരോഗ്യ പ്രവർത്തകർ മാർക്കറ്റുകളിലും ലേബർ ക്യാമ്പുകളിലും മറ്റും ബസുകളിൽ എത്തി പരിശോധന നടത്തുന്നുണ്ട്. എന്നാൽ, വിമാന യാത്രക്കാർക്കായി ഇവർ ടെസ്റ്റ് നടത്തണമെങ്കിൽ സർക്കാർതലത്തിൽ ഇടപെടൽ വേണ്ടി വരും. ലക്ഷണങ്ങളില്ലാത്തവർക്കും ചില സ്വകാര്യ ആശുപത്രികളിൽ ടെസ്റ്റ് നടത്തുന്നുണ്ട്. ഇതിന് 38 ദീനാർ മുതൽ 50 ദീനാർ വരെയാണ് ഫീസ് ഇൗടാക്കുന്നത്. ജോലി നഷ്ടമായി ആരുടെയെങ്കിലും സഹായത്താൽ വിമാന ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് പോകുന്നവർക്ക് താങ്ങാൻ കഴിയുന്നതല്ല ഇൗ നിരക്ക്. കേന്ദ്ര സർക്കാർ ഇന്ത്യൻ എംബസി മുഖേന വിദേശരാജ്യങ്ങളിലെ അധികൃതരെ ബന്ധപ്പെട്ട് പരിശോധനക്ക് സംവിധാനം ഒരുക്കുക എന്നതാണ് ഉയർന്നുവരുന്ന ഒരു നിർദേശം. വിദേശ രാജ്യങ്ങളിൽതന്നെ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനുള്ള ചെലവുകൂടി വഹിക്കാൻ അവർ തയാറാകണമെന്നില്ല. അങ്ങനെ വന്നാൽ, കേന്ദ്ര സർക്കാർ ചെലവ് വഹിക്കാൻ തയാറാകണം.
വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളുമായി സഹകരിച്ച് സംവിധാനം ഒരുക്കുക എന്നതാണ് ഉയരുന്ന മറ്റൊരു നിർദേശം. സൗജന്യമായോ ചുരുങ്ങിയ ചെലവിലോ ഇവിടെ ടെസ്റ്റ് നടത്താൻ അവസരമുണ്ടായാൽ സർക്കാർ തീരുമാനം നടപ്പാക്കാനാകും. ഇന്ത്യയിൽനിന്ന് ആരോഗ്യ പ്രവർത്തകരെ എത്തിച്ച് ടെസ്റ്റ് നടത്തുക എന്ന നിർദേശമാണ് ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ അബ്രഹാം ജോൺ മുന്നോട്ട് വെക്കുന്നത്. ടെസ്റ്റ് നടത്തുന്നതിന് ആവശ്യമായ പി.പി.ഇ കിറ്റുകൾ ഇന്ത്യയിൽനിന്ന് എത്തിക്കുകയും ചെയ്താൽ പ്രശ്നം പരിഹരിക്കാൻ കഴിയും. അതേസമയം, പ്രവാസികൾ നാട്ടിലെ വിമാനത്താവളത്തിൽ എത്തുേമ്പാൾ പരിശോധന നടത്തുകയെന്നതാണ് കൂടുതൽ പ്രായോഗികമെന്ന് സാമൂഹിക പ്രവർത്തകനായ കെ.ടി. സലീം പറഞ്ഞു. വിദേശത്ത് കോവിഡ് ടെസ്റ്റ് നടത്തു കേരള സർക്കാറും കേന്ദ്ര സർക്കാറുമാണ് സജീവമായി ഇടപെടേണ്ടത്.
എംബസികളും അവസരത്തിനൊത്ത് ഉയരാൻ തയാറാകണം. നോർക്കയുടെ സഹകരണത്തോടെ കേരള സർക്കാർ ഇതിനുള്ള മാർഗങ്ങൾ തേടണം. വന്ദേ ഭാരത് ദൗത്യം ആരംഭിച്ചപ്പോൾതന്നെ പരിശോധന നടത്തി പ്രവാസികളെ കൊണ്ടുപോകുന്ന കാര്യം ഉയർന്നുവന്നിരുന്നു. എന്നാൽ, ഇത്രയും അധികം പേർക്ക് ടെസ്റ്റ് നടത്തുക പ്രായോഗികമല്ലെന്നാണ് ബഹ്റൈൻ ഇന്ത്യൻ എംബസി അധികൃതർ പറഞ്ഞത്. കോവിഡ് ടെസ്റ്റ് മാനദണ്ഡം വന്ദേ ഭാരത് വിമാനങ്ങൾക്കും ബാധകമാക്കണമെന്ന വാദവുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചർച്ചയിൽ കേരളം ഇൗ ആവശ്യം ഉന്നയിക്കുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.