മനാമ: രാജ്യത്തെ ജനസംഖ്യയുടെ വര്‍ധനക്കനുസരിച്ച് ശുചീകരണ ഗുണനിലവാരം വര്‍ധിപ്പിക്കുമെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശുചീകരണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. പുതിയ പാര്‍പ്പിട പ്രദേശങ്ങള്‍ രൂപപ്പെടുന്നതിനനുസരിച്ച് ആവശ്യമായ നവീകരണം ഏര്‍പ്പെടുത്താന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. വിവിധ മുനിസിപ്പാലിറ്റികളും ശുചീകരണത്തിന് ചുമതലയേല്പിക്കപ്പെട്ട കമ്പനികളുമായി സഹകരിച്ചാണ് പുതിയ രീതികള്‍ ആവിഷ്കരിക്കുന്നത്.
പുതിയ പാര്‍പ്പിട പ്രദേശങ്ങള്‍, വ്യാവസായിക ഏരിയകള്‍ എന്നിവയും ശുചീകരണ പരിധിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. രണ്ട് കമ്പനികളാണ് നാല് ഗവര്‍ണറേറ്റ് പരിധികളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്. പുതിയ പാര്‍പ്പിട പ്രദേശങ്ങളില്‍ ആവശ്യത്തിനുള്ള മാലിന്യ വീപ്പകള്‍ സ്ഥാപിക്കുന്നതും കമ്പനികളാണ്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അതത് സമയം മന്ത്രാലയം നല്‍കുന്നുണ്ട്. കൂടുതല്‍ പ്രദേശങ്ങള്‍ ശുചീകരണത്തിന് ഉള്പ്പെടുത്തുന്നതിനനുസരിച്ച് കമ്പനികളുമായുള്ള കരാറിലും മാറ്റം വരുത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.