?????????? ???????????? ??????????????????????????? ??????????????????? ?????????? ???????????????????????????????????

കോവിഡ്: ബലിപെരുന്നാൾ ദിനങ്ങളിൽ ജാഗ്രത പാലിക്കാൻ നിർദേശം

മനാമ: കോവിഡ് വ്യാപനം തടയുന്നതിന് ബലിപെരുന്നാൾ ദിനങ്ങളിൽ ആളുകൾ ജാഗ്രതയോടെ പെരുമാറണമെന്ന് നിർദേശം. ഇൗദുൽ ഫിത്ർ ആഘോഷ നാളുകളിൽ ജനങ്ങൾ മുൻകരുതൽ പാലിക്കാതെ ഒത്തുചേർന്നത് രോഗവ്യാപനം കൂട്ടാൻ ഇടയാക്കിയ സാഹചര്യത്തിലാണ് ഇത്. റമദാനിെൻറ അവസാന നാളുകളിലും ഇൗദുൽ ഫിത്ർ ദിനങ്ങളിലും ആളുകൾ മുൻകരുതലുകൾ പാലിക്കാത്തത് രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കാൻ കാരണമായെന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധനും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള നാഷനൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അംഗവുമായ ലഫ്.കേണൽ മനാഫ് അൽ ഖത്താനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇൗദുൽ ഫിത്റിെൻറ ആദ്യ ദിനത്തിൽ (മേയ് 25) ആകെ 4323 ആക്ടിവ് കേസുകളാണ് ഉണ്ടായിരുന്നത്.  

ഒരാഴ്ച കഴിഞ്ഞപ്പോൾ ജൂൺ മൂന്നിന് രോഗികളുടെ എണ്ണം 4,988 ആയും ജൂൺ 11ന് 5343 ആയും ഉയർന്നു. സാമൂഹിക അകലം പാലിക്കാതെയും മുൻകരുതലുകൾ സ്വീകരിക്കാതെയും ആളുകൾ കൂട്ടം കൂടിയതിെൻറ ഫലമായി സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം 1000 ആയി ഉയർന്നു. നിയന്ത്രണങ്ങളും നിർദേശങ്ങളും മറികടന്ന് ആളുകൾ ബന്ധുവീടുകളിലും മറ്റും സന്ദർശനം നടത്തിയതും രോഗികളുടെ എണ്ണം വർധിക്കാൻ കാരണമായി. ബലി പെരുന്നാൾ ദിനങ്ങളിൽ ആളുകൾ കൂടുതൽ ജാഗ്രതയോടെ പെരുമാറണമെന്നും രോഗികൾ വർധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡിെൻറ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് ലേബർ ഫണ്ട് ‘തംകീൻ’ മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. ബിസിനസ് തുടർച്ചാ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത് 3000ത്തോളം സ്ഥാപനങ്ങൾക്ക്. 1914 സലൂണുകൾ, 393 റസ്റ്റാറൻറുകളും കഫേകളും, 346 ട്രാവൽ ഒാഫിസുകൾ, 205 ജിംനേഷ്യങ്ങൾ, 193 സ്ഥാപനങ്ങൾ തുടങ്ങിയവക്കാണ് സഹായം ലഭിക്കുക. ഇതിനുപുറമെ, ടാക്സി കാബ് ഡ്രൈവർമാർ, പബ്ലിക് ട്രാൻസ്പോർട്ട്, ബസ് ഡ്രൈവർമാർ, ഡ്രൈവിങ് ഇൻസ്ട്രക്ടർമാർ, കിൻറർഗാർട്ടൻ, നഴ്സറി ജീവക്കാർ എന്നിവർക്ക് 50 ശതമാനം വേതനവും നൽകും. തംകീൻ ചീഫ് എക്സിക്യൂട്ടീവ് ഡോ. ഇബ്രാഹിം മുഹമ്മദ് ജനാഹി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇതുവരെ 15,600 കമ്പനികൾക്കും 900 ബഹ്റൈനികൾക്കും തംകീൻ സഹായ പദ്ധതിയിൽനിന്ന് സഹായം ലഭിച്ചിട്ടുണ്ട്.

കോവിഡ് പ്രതിസന്ധി നേരിടുന്നതിന് ബഹ്റൈൻ ഭരണകൂടം പ്രഖ്യാപിച്ച 450 കോടി ദീനാറിെൻറ സാമ്പത്തിക ഉത്തേജക പദ്ധതിയുടെ ഭാഗമായാണ് തംകീൻ സഹായ പദ്ധതി പ്രഖ്യാപിച്ചത്. ഇതനുസരിച്ച്, സൂക്ഷ്മ, ചെറുകിട സ്ഥാപനങ്ങൾക്ക് മൂന്ന് മാസം 1050 ദീനാർ മുതൽ 12,000 ദീനാർ വരെയാണ് സഹായം ലഭിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന് ബഹ്റൈെൻറ പ്രവർത്തനങ്ങൾ മികച്ച നിലയിലാണെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. ആകെ കോവിഡ് രോഗികളിൽ 89.65 ശതമാനമാണ് രോഗമുക്തി നിരക്കെന്ന് അദ്ദേഹം പറഞ്ഞു. 0.34 ശതമാനമാണ് മരണനിരക്ക്. െഎസൊലേഷൻ കേന്ദ്രങ്ങളിൽ 8,357 കിടക്കകളുള്ളതിൽ 2,083 എണ്ണത്തിലാണ് രോഗികളുള്ളതെന്ന് അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.