മനാമ: ഫലസ്തീനിൽ ഭക്ഷണ വിതരണത്തിന് കാത്തുനിൽക്കുന്നവർക്ക് നേരെ വെടിയുതിർത്ത ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതയെ ബഹ്റൈൻ അപലപിച്ചു. ഗസ്സയിലെ അൽ റാഷിദ് സ്ട്രീറ്റിന് സമീപം നബുൽസി റൗണ്ട് എബൗട്ടിൽ നടന്ന വെടിവെപ്പിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സാധാരണക്കാരെ സംരക്ഷിക്കാനും മാനുഷിക സഹായം എത്തിക്കാനും അടിയന്തരമായി സ്ഥിരമായ വെടിനിർത്തൽ സാധ്യമാക്കാനും അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാസമിതിയും ഇടപെടണം. ഫലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കാനോ മറ്റെങ്ങോട്ടെങ്കിലും മാറ്റാനോ ഉള്ള നീക്കം അംഗീകരിക്കാനാവില്ല. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഫലസ്തീനികൾക്ക് സ്വതന്ത്ര രാജ്യം എന്ന അവകാശം ലഭ്യമാകുന്ന സമഗ്രമായ സമാധാന നടപടികളാണ് വേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.