മനാമ: നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (എൻ.െഎ.എച്ച്.ആർ) പരാതി, തുടർനടപടി സമിതിയുടെ 16ാമത് യോഗം ചേർന്നു. ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ മരിയ ഖൗറി അധ്യക്ഷത വഹിച്ചു. കടുത്ത ചൂടുള്ള ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ച 12 മുതൽ നാലു വരെ ഉച്ചവിശ്രമം അനുവദിക്കാനും സാമൂഹിക അകലം പാലിക്കുന്നതിന് തൊഴിലിടങ്ങളിൽ ജോലിക്കാരുടെ എണ്ണം കുറക്കുന്നതിനുമുള്ള തീരുമാനങ്ങൾ യോഗത്തിൽ ചർച്ചചെയ്തു.
2019 ജനുവരി മുതൽ ജൂൺ വരെ രജിസ്റ്റർ ചെയ്ത പരാതികളുടെ സ്ഥിതി യോഗം അവലോകനം ചെയ്തു. 43 പരാതികളാണ് ഇക്കാലത്ത് കൈകാര്യം ചെയ്തത്. 154 നിയമ സഹായങ്ങൾ നൽകി. സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട 22 കേസുകൾ നിരീക്ഷിച്ചു. ഹോട്ലൈനിൽ 401 കോളുകൾ സ്വീകരിച്ചു. 2020 ജനുവരി മുതൽ ജൂൺ വരെ 32 പരാതികളാണ് കൈകാര്യം ചെയ്തത്. 304 നിയമ സഹായങ്ങൾ നൽകി. ഹോട്ലൈനിൽ 854 കോളുകൾ എത്തി. സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട 77 കേസുകളും കൈകാര്യം ചെയ്തു. വിദേശ തൊഴിലാളികൾക്ക് അവരുടെ ഭാഷകളിൽ ബോധവത്കരണം നടത്തേണ്ടതിെൻറ പ്രാധാന്യവും യോഗം ഉൗന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.