മനാമ: കോവിഡ് പ്രതിരോധത്തിൽ ബഹ്റൈനിലെ ജനങ്ങൾ ത്യാഗത്തിെൻറയും അനുസരണയുടെയും മികച്ച മാതൃകയാണ് സൃഷ്ടിച്ചതെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഇൗദുൽ ഫിത്വ്റിനോടനുബന്ധിച്ച് റിഫ കൊട്ടാരത്തിൽ ഉപപ്രധാനമന്ത്രിമാർ, മുതിർന്ന രാജ കുടുംബാംഗങ്ങൾ, പ്രധാന ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോവിഡ് വ്യാപനം ഉൾപ്പെെ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ സംഭവ വികാസങ്ങളെക്കുറിച്ച് കുടിയാലോചനകൾ നടത്തേണ്ടതിെൻറ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. കോവിഡ് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ധാരണയുണ്ടാക്കണം. രോഗ വ്യാപനം തടയുന്നതിൽ അന്താരാഷ്ട്ര തലത്തിെല അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താനാകണം.
ബഹ്റൈനികൾ കാണിക്കുന്ന ഉത്തരവാദിത്വ ബോധത്തെയും സ്വയാവബോധത്തെയും അദ്ദേഹം പ്രകീർത്തിച്ചു.
മഹാമാരിയെ തടയാനുള്ള പ്രധാന മാർഗങ്ങളാണ് ഇൗ രണ്ട് കാര്യങ്ങളും. പലരാജ്യങ്ങളിലും മുൻകരുതൽ നടപടികൾ പാലിക്കാത്തതാണ് രോഗികളുടെ എണ്ണം കൂടാൻ കാരണം. സർക്കാർ നിർദേശിക്കുന്ന മുൻകരുതലുകൾ പാലിച്ച് സാമൂഹിക ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ രാജ്യത്തെ എല്ലാ പൗരൻമാർക്കും പ്രവാസികൾക്കും ഉത്തരവാദിത്വമുണ്ട്. കോവിഡ് നേരിടുന്നതിൽ ബഹ്റൈെൻറ അനുഭവങ്ങൾ ചരിത്രത്തിൽ എഴുതപ്പെടും. കഴിയുന്നത്ര വേഗത്തിൽ സാധാരണ ജീവിതം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.