മനാമ: കുറഞ്ഞ തുകക്ക് വിമാനയാത്ര ടിക്കറ്റ് വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച ഏഷ്യക്കാരൻ അറസ്റ്റിൽ. ഒരു ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്നുവെന്ന് പറഞ്ഞാണ് 39കാരനായ ഇയാൾ നിരവധിപേരെ കബളിപ്പിച്ചത്.
യഥാർഥ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വാഗ്ദാനംചെയ്ത് സോഷ്യൽ മീഡിയ സൈറ്റുകളിലും ഇയാൾ പോസ്റ്റുകളിട്ടിരുന്നു. നിരവധിപേരാണ് തട്ടിപ്പിൽ കുടുങ്ങി പണം നൽകിയത്.
ബുക്ക് ചെയ്ത ടിക്കറ്റ് ഉപഭോക്താക്കൾക്ക് വാട്സാപ്പിലൂടെ അയച്ചശേഷം പിന്നീട് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയും അതുവഴി ലഭിക്കുന്ന തുക തന്റെ അക്കൗണ്ടിലേക്കു മാറ്റുകയുമാണ് ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. അന്വേഷണം നടത്തിയ പൊലീസ് വിവരങ്ങളും തെളിവുകളും ശേഖരിച്ചു.
തുടർന്നാണ് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതെന്ന് കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് പറഞ്ഞു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. അജ്ഞാതരായ ഇത്തരം തട്ടിപ്പുകാരുടെ വലയിൽ വീഴരുതെന്നും ലൈസൻസുള്ള ട്രാവൽ ഏജൻസികളിൽനിന്ന് മാത്രം ടിക്കറ്റെടുക്കാൻ ശ്രദ്ധിക്കണമെന്നും ഡയറക്ടറേറ്റ് പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.