ആദ്യ ആഴ്ചയിൽ ബഹ്റൈനിൽനിന്നുള്ള രണ്ട് വിമാനങ്ങളും കേരളത്തിലേക്ക്

മനാമ: പ്രവാസികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള പദ്ധതി മെയ് ഏഴിന് ആരംഭിക്കുേമ്പാൾ ആദ്യ ആഴ്ച ബഹ്റൈനിൽനിന്നുള്ള രണ്ട് വിമാനങ്ങളും കേരളത്തിലേക്ക്. ഏകദേശം 400ഒാളം പേരാണ് ഇൗ വിമാനങ്ങളിൽ കേരളത്തിലെത്തുക. 

മെയ് എട്ടിനും 11നുമാണ് ബഹ്റൈനിൽനിന്നുള്ള വിമാനങ്ങൾ പുറപ്പെടുന്നത്. രണ്ടാം ദിനമായ വെള്ളിയാഴ്ച കൊച്ചിയിലേക്കാണ് ആദ്യ വിമാനം. മെയ് 11ന് കോഴിക്കോേട്ടക്കും. രണ്ടു വിമാനങ്ങളിലും ഏകദേശം 200 പേരെ വീതമാണ് കൊണ്ടുപോവുക. 

തിങ്കളാഴ്ച വരെ 6000ഒാളം പേരാണ് ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരള സർക്കാരിെൻറ കീഴിലെ നോർക്കയിൽ തിങ്കളാഴ്ച വരെ ബഹ്റൈനി

ൽനിന്നുള്ള 10000ഒാളം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാട്ടിലേക്ക് തിരിച്ചുപോകാൻ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. തിരിച്ചെത്തുന്ന പ്രവാസികളുടെ എണ്ണത്തെക്കുറിച്ച് ധാരണയുണ്ടാക്കാനും അതിനനുസരിച്ച് ക്വാറൻറീൻ സൗകര്യം ഉൾപ്പെടെ കാര്യങ്ങൾ ഒരുക്കുന്നതിനും മാത്രമാണ് നോർക്ക രജിസ്ട്രേഷൻ. അതിനാൽ, നോർക്കയിൽ രജിസ്റ്റർ ചെയ്ത എല്ലാവരും ഇന്ത്യൻ എംബസിയിലും രജിസ്റ്റർ ചെയ്യണമെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ വ്യക്തമാക്കി. 

നോർക്കയിൽ മാത്രം രജിസ്റ്റർ ചെയ്താൽ മതിയെന്ന ധാരണയിൽ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യാതെ നിൽക്കുന്നവരുമുണ്ടെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച സംശയങ്ങളുമായി നിരവധി പേർ സുബൈർ കണ്ണൂരിനെയും മറ്റ് ലോക കേരള സഭ അംഗങ്ങളെയും ബന്ധപ്പെടുന്നുണ്ട്. ക്വാറൻറീൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്ക്കോ മറ്റോ  ബാധകമല്ലെന്ന് നോർക്കയും വ്യക്തമാക്കിയിട്ടുണ്ട്. 

നാട്ടിൽ തിരിച്ചെത്തുന്നവരുടെ ക്വാറൻറീൻ എങ്ങനെയായിരിക്കുമെന്ന് കേരള സർക്കാർ ഇന്ന് വ്യക്തമാക്കുമെന്നാണ് അറിയുന്നത്. 
ഇന്ത്യൻ എംബസി തയ്യാറാക്കുന്ന മുൻഗണനാ ലിസ്റ്റ് എയർ ഇന്ത്യക്ക് കൈമാറുകയാണ് ചെയ്യുക. ലിസ്റ്റിൽ ഉൾപ്പെട്ടവരെ എംബസിയിൽനിന്ന് ഫോൺ/ഇമെയിൽ മുഖേന അറിയിക്കുമെന്നാണ് മറ്റ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ അറിയിച്ചിരിക്കുന്നത്

Tags:    
News Summary - covid 19 gulf news updates malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.