ബഹ്റൈൻ പ്രതിഭയുടെ സബ് കമ്മിറ്റികളുടെ 2023-25 കാലത്തെ പ്രവർത്തനം സിനിമ സാംസ്കാരിക പ്രവർത്തക ഗായത്രി വർഷ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈൻ പ്രതിഭയുടെ 13 സബ് കമ്മിറ്റികളുടെ 2023-25 കാലത്തെ പ്രവർത്തനം സിനിമ സാംസ്കാരിക പ്രവർത്തക ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഇനിയും ഇങ്ങനെ ഉണ്ടാകുമോ എന്ന ചോദ്യം ഇന്നലെവരെ നമ്മുടെ ശബ്ദത്തിന്റെ മാറ്റൊലിയായിരുന്നു. എന്നാൽ ഇന്നത് യാഥാർഥ്യമായിരിക്കുന്നു. ഏറ്റവും വലിയ പൈതൃക സംസ്കാരത്തിന്റെ ഉടമകൾ ഇന്ത്യക്കാരാണ്. അതിന്റെ ഉദാഹരണം പ്രവാസികൾ തന്നെയാണ്. ഇന്ത്യയുടെ വിശ്വപൗരൻ ആരെന്ന ചോദ്യത്തിന് ബി.ജെ.പിക്കാർ നൽകുന്ന ഉത്തരം നരേന്ദ്ര മോദി എന്നാണെങ്കിൽ യഥാർഥത്തിൽ അതിനുത്തരം പ്രവാസികൾ എന്നതാണ്.
സൈബർ ആക്രമണകാലത്ത് പൊതുരംഗത്തുനിന്ന് ധാരാളം പിന്തുണ ലഭിച്ചെങ്കിലും ചുരുക്കം ചിലരുടെ പിന്തുണയേ സിനിമരംഗത്തുനിന്ന് ലഭിച്ചുള്ളൂ. ഗായത്രി വർഷയെപോലെ താന്തോന്നി എന്ന് വിളിക്കപ്പേട്ടാക്കാം എന്ന ഭയത്താലും തങ്ങളുടെ ജോലിക്ക് വിഘ്നം വരരുത് എന്ന് കരുതിയും ഒന്നും മിണ്ടാതിരുന്നവരാണ് ഭൂരിപക്ഷം പേരും. ഇത് നമ്മുടെ നാട് എത്തിച്ചേർന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിതാപകരമായ അവസ്ഥയാണ് കാണിക്കുന്നതെന്നും അവർ പറഞ്ഞു. ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബിനു മണ്ണിൽ അധ്യക്ഷനായിരുന്നു.
പുരോഗമന കലാസാഹിത്യ സംഘം മാധ്യമവിഭാഗം ‘സംസ്ഥാന സമിതിഅംഗം മധു മോഹൻ, പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, പ്രതിഭ വൈസ് പ്രസിഡന്റ് നിഷ സതീശ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ മേഖലകൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. പ്രതിഭ സാന്ത്വനം ഫണ്ടിലേക്ക് പ്രതിഭ സൽമാബാദ് മേഖല സമാഹരിച്ച തുകയും പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗവും സൽമാബാദ് മേഖല സെക്രട്ടറിയുമായ ഗിരീഷ് മോഹന്റെ മകന്റെ പിറന്നാൾ ചെലവിന്റെ തുകയും പ്രതിഭ ട്രഷറർ രജ്ഞിത് കുന്നന്താനത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.