മനാമ: ഓൺലൈൻ വഴി പണം തട്ടിപ്പ് നടത്തിയ പ്രതിയെ റിമാൻഡ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. സമൂഹമാധ്യമങ്ങളിൽ പ്രചാരണം നൽകിയാണ് വ്യാജ ഇ-പേമെന്റ് സൈറ്റിലേക്ക് ആളുകളെ ആകർഷിച്ചത്. മോഷ്ടിച്ച ബാങ്ക് കാർഡുകളുപയോഗിച്ചും തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. 16,000ത്തോളം ദീനാറാണ് ഇത്തരത്തിൽ കൈക്കലാക്കിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ കേസ് പരിഗണിക്കുന്നതുവരെ ഏഴു ദിവസം റിമാൻഡിൽ വെക്കാനുമാണ് പ്രോസിക്യൂട്ടർ ഉത്തരവിട്ടത്. 10 വർഷം വരെ തടവും ലക്ഷം ദീനാർ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.