മനാമ: നന്മയുടെ രാഷ്ട്രീയത്തിലൂടെ തലമുറകളുടെ ഹൃദയങ്ങളെ സ്വാധീനിച്ച ജനകീയനായിരുന്നു പി.ബി. താജുദ്ദീനെന്ന് മുസ്ലിംലീഗ് തൃശൂർ ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു. ജി.സി.സി കെ.എം.സി.സി കയ്പമംഗലം നിയോജകമണ്ഡലം കൂട്ടായ്മ ഓൺലൈനായി സംഘടിപ്പിച്ച പി.ബി. താജുദ്ദീൻ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ, മത, സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ മേഖലകളിലും ചാലകശക്തിയായി പ്രവർത്തിച്ച പി.ബി. താജുദ്ദീൻ കർമമണ്ഡലത്തിൽ അന്തസ്സുറ്റ മാതൃകകൾ സമ്മാനിച്ചാണ് കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു.
സൗദി ദമ്മാം കെ.എം.സി.സി തൃശൂർ ജില്ല ചെയർമാൻ പി.കെ അബ്ദുൽ റഹിം അധ്യക്ഷതവഹിച്ചു. അബൂദബി കെ.എം.സി.സി കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡൻറ് മുഹമ്മദ് അൻവർ പെരിഞ്ഞനം കോഓഡിനേറ്ററായിരുന്നു. ബഹ്ൈറൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻറ് ഗഫൂർ കയ്പമംഗലം സ്വാഗതം പറഞ്ഞു.
അബൂദബി കെ.എം.സി.സി തയാറാക്കിയ 'സ്നേഹപൂർവം താജുക്ക'എന്ന ഡോക്യുമെൻററി ട്രഷറർ സാദിഖ് അബൂബക്കർ പെരിഞ്ഞനം അവതരിപ്പിച്ചു. കുവൈത്ത് കെ.എം.സി.സി ജില്ല വൈസ് പ്രസിഡൻറ് ഷാജഹാൻ പതിയാശ്ശേരി, യൂത്ത് ലീഗ് കയ്പമംഗലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് സലിം പുറക്കുളം, അഷറഫ് കൊടുങ്ങല്ലൂർ (ദുബൈ), ബഹ്റൈൻ കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റി ജനറൽ സെക്രട്ടറി സഹൽ തൊടുപുഴ, കയ്പമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.വൈ. ഷെമീർ, ഗ്രാമപഞ്ചായത്ത് അംഗം പി.എ. ഇസ്ഹാക്ക് തുടങ്ങിയവർ സംബന്ധിച്ചു. അബൂദബി കെ.എം.സി.സി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി റാഷിദ് അബൂബക്കർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.