മനാമ: റമദാൻ മാസത്തിൽ പാർപ്പിട മേഖലകളിലോ വാണിജ്യ മേഖലയിലോ സ്ഥാപിക്കുന്ന അനധികൃത തമ്പുകൾ ഉടൻ പൊളിച്ചുനീക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സിവിൽ ഡിഫൻസ്, മുനിസിപ്പൽ ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. താൽക്കാലിക വൈദ്യുതി കണക്ഷനും ശീഷ പുകവലിയും തീപിടിത്തത്തിന് കാരണമാകുന്നു. ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ തുടർച്ചയായ പരിശോധന നടത്തും. നിയമം ലംഘിച്ചതും ലൈസൻസ് ഇല്ലാത്തതുമായ എല്ലാ തമ്പുകളും മുനിസിപ്പാലിറ്റി നിയമലംഘകരുടെ ചെലവിൽ പൊളിച്ചുനീക്കും.
പൊളിക്കുമ്പോൾ തമ്പുപകരണങ്ങൾക്കുണ്ടാകുന്ന നാശനഷ്ടത്തിൽ അധികൃതർ ഉത്തരവാദിയാകില്ല. റമദാൻ തമ്പ് ലൈസൻസിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഐഡി കാർഡ് പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കണം. ജനവാസ മേഖലയിലാണെങ്കിൽ മുനിസിപ്പാലിറ്റിയുടെ അംഗീകാരവും സിവിൽ ഡിഫൻസിന്റെ അംഗീകാരവും നേടിയിരിക്കണം. നിശ്ചിത കാലയളവിനുശേഷവും തമ്പ് നീക്കം ചെയ്തില്ലെങ്കിൽ പിഴയീടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിശദാംശങ്ങൾ https://www.ncpp.gov.bh/ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.