നാട്ടിൽപോകാൻ എയർപോർട്ടിലെത്തിയ രാമു
മനാമ: 13 വർഷമായി നാട്ടിൽ പോകാതെ ബഹ്റൈനിൽ കഴിഞ്ഞിരുന്ന ലഖ്നോ സ്വദേശിയായ രാമു അവസാനം നാടണഞ്ഞു. വിസ കാലാവധി കഴിഞ്ഞും ബഹ്റൈനിൽ തുടർന്ന അദ്ദേഹത്തിന് യാത്രക്കാവശ്യമായ പാസ്പോർട്ടോ മറ്റ് രേഖകളോ കൈവശം ഉണ്ടായിരുന്നില്ല എന്നതാണ് നാട്ടിൽ പോകാൻ കഴിയാതിരുന്നതിലെ പ്രധാന കാരണം.
പക്ഷാഘാതത്തെത്തുടർന്ന് രണ്ടു മാസത്തിലധികമായി സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന രാമുവിനെ ഹോപ്പിന്റെ ഹോസ്പിറ്റൽ വിസിറ്റ് ടീം അംഗങ്ങളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ശേഷമാണ് നാട്ടിൽ പോകാനുള്ള കാര്യങ്ങൾക്ക് പ്രതീക്ഷയാകുന്നത്. വിഷയം ഐ.സി.ആർ.എഫിന്റെയും ഇന്ത്യൻ എംബസിയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും സാമൂഹിക പ്രവർത്തകരുടെ കൂട്ടായ ശ്രമഫലമായി യാത്രക്കുള്ള രേഖകൾ തയാറാക്കുകയുമായിരുന്നു.
ഐ.സി.ആർ.എഫ് അംഗങ്ങളായ കെ.ടി. സലീം, സുബൈർ കണ്ണൂർ, പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് സുധീർ തിരുനിലത്ത്, ഹോപ് അംഗങ്ങളായ സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി, അഷ്കർ പൂഴിത്തല തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇന്ത്യൻ എംബസി യാത്രക്കാവശ്യമായ ഔട്ട് പാസും ടിക്കറ്റും നൽകി. വിസയില്ലാതെ ബഹ്റൈനിൽ കഴിഞ്ഞതിന്റെ എമിഗ്രേഷൻ ഫൈൻ ഐ.സി.ആർ.എഫ് അടച്ചു. ഹോപ് ബഹ്റൈൻ ഗൾഫ് കിറ്റും ചികിത്സ സഹായമായി 20,000/- രൂപയും നൽകി അദ്ദേഹത്തെ യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.