മനാമ: വിദ്യാർഥികളുടെയും അധ്യാപകരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഊന്നൽ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി ഡോ. മാജിദ് ബിൻ അലി അന്നുഐമി വ്യക്തമാക്കി. കിന്റർഗാർട്ടനിൽ ശാരീരികോപദ്രവമേൽപിക്കപ്പെട്ട കുട്ടിയെയും മാതാവിനെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ അവകാശത്തിന് മേൽ കൈയേറ്റം ചെയ്യാൻ അനുവദിക്കുകയില്ല. നിയമം ലംഘിക്കാൻ ഒരു നിലക്കും അനുവദിക്കുകയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമ ലംഘകർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.