മനാമ: വാഹനങ്ങളുടെ വാർഷിക സാങ്കേതിക പരിശോധന ഘട്ടം ഘട്ടമായി പൂർണമായും അംഗീകൃത സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിലായിരിക്കുമെന്ന് പബ്ലിക് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ കമാൻഡർ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ അറിയിച്ചു.
ജനറൽ ട്രാഫിക് അഡ്മിനിസ്ട്രേഷന്റെ നിയന്ത്രണങ്ങൾക്കനുസൃതമായും നേരിട്ടുള്ള മേൽനോട്ടത്തിലും ലൈറ്റ്, ഹെവി വാഹനങ്ങൾക്കും മോട്ടോർസൈക്കിളുകൾക്കുമായി 11 സാങ്കേതിക പരിശോധനാ കേന്ദ്രങ്ങൾ തുറക്കും. ഈ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് ആവശ്യമായ സാങ്കേതിക പരിശീലനം നൽകും. മൂന്ന് ഘട്ടങ്ങളായി പരിശോധനയുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടുണ്ട്.ആഗസ്റ്റ് ഒന്നുമുതൽ 10 വർഷത്തിലധികം പഴക്കമില്ലാത്ത എല്ലാ എല്ലാ ചെറുവാഹനങ്ങളുടെയും മോട്ടോർസൈക്കിളുകളുടെയും പരിശോധന സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിലായിരിക്കും നടത്തേണ്ടത്.
2025 ജനുവരി ഒന്നുമുതൽ പഴക്കം പരിഗണിക്കാതെ എല്ലാ ചെറുവാഹനങ്ങളുടെയും മോട്ടോർസൈക്കിളുകളുടെയും പരിശോധന സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിലേക്ക് മാറ്റും. 2025 ജൂലൈ ഒന്നുമുതൽ ഹെവി വാഹനങ്ങളും പൊതുഗതാഗതത്തിനുപയോഗിക്കുന്ന വാഹനങ്ങളും ഉൾപ്പെടെ മറ്റെല്ലാ തരം വാഹനങ്ങളും സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിൽ പരിശോധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.